യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ തൊഴിലാളി അവകാശ ബില്ലില്‍ മാറ്റം വേണ്ടെന്ന് ട്രേഡ് യൂണിയനുകള്‍

ലണ്ടന്‍: രാജ്യത്തെ തൊഴിലാളി അവകാശ ബില്ലില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകം. ബില്ലിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കമുണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ മുന്നറിയിപ്പ് നല്‍കി.

മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബില്ലിനെ ബാധിക്കുമോ എന്ന ആശങ്ക യൂണിസണ്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റീന മക്കാന പങ്കുവച്ചു. അന്യായമായി പിരിച്ചുവിടല്‍ ഒഴിവാക്കല്‍, സീറോ അവേഴ്സ് കരാറുകള്‍ നിരോധിക്കല്‍ തുടങ്ങി തൊഴിലാളികള്‍ക്ക് ആശ്വാസകരമായ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.

ബില്ല് വൈകിപ്പിക്കാനോ ദുര്‍ബലപ്പെടുത്താനോ നീക്കമുണ്ടെന്ന സംശയവുമായി യൂണിയന്‍ നേതാക്കള്‍ രംഗത്തുവന്നിരുന്നു. സാമ്പത്തിക സമ്മര്‍ദ്ദം മൂലം നിയമത്തില്‍ നിന്ന് പിന്മാറിയാല്‍ വലിയ പ്രതിഷേധം സര്‍ക്കാര്‍ കാണേണഅടിവരുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസും സര്‍ക്കാര്‍വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ ബില്‍. മൂന്നുലക്ഷത്തിലേറെ തൊഴിലാളികളുള്‍പ്പെടുന്ന യുഎസ്ഡിഎഡബ്ല്യു യൂണിയനും ഭേദഗതിയുണ്ടാകുമെന്ന ആശങ്ക പങ്കുവച്ചിരുന്നു. പുതിയ ബില്ലു പ്രകാരം ജോലിയില്‍ പ്രവേശിപ്പിച്ച ആദ്യ ദിവസം മുതല്‍ തന്നെ അന്യായ പിരിച്ചുവിടലില്‍ നിന്ന് സംരക്ഷണം ലഭിക്കും. തൊഴിലാളികള്‍ക്ക് വലിയ ഗുണം ചെയ്യുന്ന ബില്ലാണിത്.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions