യു.കെ.വാര്‍ത്തകള്‍

യുകെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയില്‍; പൂജ്യം വളര്‍ച്ചയില്‍ ജിഡിപി

ബജറ്റിനായി ഒരുങ്ങുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത ആഘാതമായി യുകെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയില്‍ എത്തിയെന്ന് വ്യക്തമാക്കി ജിഡിപി കണക്കുകള്‍. ജൂലൈ മാസത്തില്‍ സംപൂജ്യത്തിലാണ് വളര്‍ച്ച. സമ്മറിന്റെ മൂര്‍ദ്ധന്യത്തിലും രാജ്യത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് വളര്‍ച്ച കൈവരിച്ചില്ലെന്നാണ് ഏറ്റവും പുതിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

2025 ജൂണില്‍ 0.4% വളര്‍ച്ച നേടിയ ശേഷമാണ് ഈ തിരിച്ചിറക്കം. നിര്‍മ്മാണ മേഖലയില്‍ 1.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്.

ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുയാണ് ചെയ്തത്. അതേസമം സര്‍വ്വീസ് മേഖല 0.1% വളര്‍ച്ച നേടി. കണ്‍സ്ട്രക്ഷന്‍ 0.2 ശതമാനവും വളര്‍ന്നു.

വളര്‍ച്ചയും, തളര്‍ച്ചയുമില്ലാതെ സ്തംഭിച്ച് നില്‍ക്കുന്ന സമ്പദ് വ്യവസ്ഥ ലേബര്‍ ഗവണ്‍മെന്റിനും, ചാന്‍സലര്‍ക്കും മുന്നിലുള്ള ചോദ്യചിഹ്നമാണ്. അടുത്ത ആഴ്ച വരുമാന, പണപ്പെരുപ്പ കണക്കുകളും പുറത്തുവരും.

അടുത്ത വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നതിനാല്‍ ഈ കണക്കുകള്‍ നിര്‍ണ്ണായകമാകും. ലേബര്‍ ഗവണ്‍മെന്റ് കണക്കുകള്‍ സന്തുലിതമാക്കി നിര്‍ത്തുന്നതില്‍ പരാജയമാകുന്നുവെന്ന് ആക്ഷേപമുണ്ട്. ഗവണ്‍മെന്റിന് ഇനിയും ടാക്‌സ് ചുമത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബിസിനസ്സ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ജിഡിപി നിരക്ക് വ്യക്തമായെങ്കിലും ചാന്‍സലര്‍ ഇതേക്കുറിച്ച് ഒന്നുംമിണ്ടിയില്ല.

കഴിഞ്ഞ മാസം വരെ 0.4 ശതമാനം വളര്‍ച്ചയെങ്കിലും നേടിയതിന്റെ ബലത്തില്‍ പിടിച്ചു നിന്ന റേച്ചല്‍ റീവ്‌സിനു ജിഡിപി പൂജ്യത്തില്‍ എത്തിയതോടെ തിരിച്ചടിയായി.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions