യു.കെ.വാര്‍ത്തകള്‍

ദയാവധ ബില്ലിനെ ശക്തിയുക്തം എതിര്‍ത്ത് മുന്‍ പ്രധാനമന്ത്രി തെരേസ മേ

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കാനുള്ള നീക്കം ' കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്നത് പോലെയാണെന്ന്' തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി തെരേസ മേ. ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തിയപ്പോഴാണ് മേ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ബില്‍ നിയമമായി മാറിയാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള വൈകല്യങ്ങള്‍ ബാധിച്ചവര്‍ക്കും, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്കും, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ജീവിതം അവസാനിപ്പിക്കാന്‍ സമ്മര്‍ദം നേരിടേണ്ടി വരുമെന്നതിനാലാണ് താന്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന് തെരേസ മേ പറഞ്ഞു.

അസിസ്റ്റഡ് ഡൈയിംഗ് നിയമമാകുന്നതോടെ ചിലരുടെ ജീവിതങ്ങള്‍ മറ്റു ചിലരുടേതിനെ അപേക്ഷിച്ച് വില കുറഞ്ഞതാണെന്ന നില വരുമെന്ന് തെരേസ മേ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഒരു സുഹൃത്താണ് ഇതിനെ 'കൊല്ലാന്‍ ലൈസന്‍സ് നല്‍കുന്ന ബില്‍' എന്ന് വിശേഷിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ മാസത്തിലാണ് ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ടിലും, വെയില്‍സിലും ഗുരുതര രോഗങ്ങള്‍ ബാധിച്ച മുതിര്‍ന്നവര്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ സഹായം നല്‍കുന്ന ബില്ലിനെ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇപ്പോള്‍ പിയേഴ്‌സ് ബില്‍ വിശദമായി ചര്‍ച്ച ചെയ്യുകയാണ്. ഇവര്‍ക്ക് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും, ബില്‍ തള്ളാനും കഴിയും.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions