യു.കെ.വാര്‍ത്തകള്‍

ഡൊണാള്‍ഡ് ട്രംപിനും, ഫസ്റ്റ് ലേഡി മെലാനിയയ്ക്കും സ്റ്റേറ്റ് ബാന്‍ക്വറ്റ് നല്‍കി രാജാവും രാജ്ഞിയും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദേശീയ സന്ദര്‍ശനം ആഘോഷമാക്കി ചാള്‍സ് രാജാവും, കാമില്ല രാജ്ഞിയും. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ സ്റ്റേറ്റ് ബാന്‍ക്വറ്റില്‍ തൃപ്തിയടഞ്ഞാണ് ട്രംപും, കുടുംബവും മടങ്ങിയത്. വിന്‍ഡ്‌സര്‍ കാസിലില്‍ ഒരുക്കിയ ബാന്‍ക്വറ്റില്‍ രാജാവും, പ്രസിഡന്റും പ്രസംഗിച്ചു.

അമേരിക്കയുമായുള്ള സവിശേഷ ബന്ധത്തെ കുറിച്ചാണ് രാജാവ് പ്രസംഗിച്ചത്. ഒപ്പം യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന ഭീഷണികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞങ്ങളും, സഖ്യകക്ഷികളും ഉക്രെയിന് പിന്തുണ നല്‍കുന്നു, അക്രമം തടയാനും, സമാധാനം പുനഃസ്ഥാപിപ്പിക്കാനുമാണ് ഇത്. രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നിമിഷം. മികച്ചതും, മോശവുമായ സമയങ്ങളില്‍ ഒരുമിച്ച് ആഘോഷിക്കുകയും, ഒരുമിച്ച് കരയുകയും, ഒരുമിച്ച് നില്‍ക്കുകയും ചെയ്തവരാണ് നമ്മള്‍', ട്രംപിനെ അരികിലിരുത്തി ചാള്‍സ് പറഞ്ഞു.

1970-കളില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ തന്റെ മകള്‍ ട്രിസിയയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വരനെ തേടിയ കാര്യവും ചാള്‍സ് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. അന്ന് മാധ്യമങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ നിക്‌സണ്‍ കുടുംബത്തിലെ ഒരാളെ വിവാഹം ചെയ്‌തേനെ, രാജാവ് തമാശയായി പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരവുകളില്‍ ഒന്നാണിതെന്ന് ട്രംപ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രണ്ട് തവണ ബ്രിട്ടനില്‍ ദേശീയ സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് താന്‍ മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള തമാശ ഹാളിലും പൊട്ടിച്ചിരി വിടര്‍ത്തി. വില്ല്യം രാജകുമാരനെ പോലൊരു ഭാവി രാജാവിനെ വളര്‍ത്തിയ രാജാവിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല.

യുകെയിലേക്ക് വിമാനം കയറും മുമ്പേ ചാള്‍സ് രാജാവിനേയും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനേയും ട്രംപ് പുകഴ്ത്തിയിരുന്നു. ചാള്‍സ് രാജാവിനെ 'സുന്ദരനായ മാന്യന്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജാവും രാജ്ഞിയും ദീര്‍ഘകാലമായി തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ യുകെയെ പ്രതിനിധീകരിക്കുന്നത് വളരെ നന്നായിട്ടാണെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രസിഡന്റ് ട്രംപിന്റെ ദേശീയ സന്ദര്‍ശനം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന നടപടി ഈ വീക്കെന്‍ഡില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions