യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; യോഗ്യത നേടുന്ന പുതിയ നഴ്‌സുമാര്‍ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക്!

രോഗികളുടെ ബാഹുല്യം മൂലം എന്‍എച്ച്എസ് വീര്‍പ്പു മുട്ടുകയാണ്. സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എന്‍എച്ച്എസിന് നഴ്‌സുമാരുടെ സേവനവും അനിവാര്യമാണ്. എന്നാല്‍ രോഗികളുടെ ഡിമാന്‍ഡിന് അനുസൃതമായി നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നുമില്ല. കുടിയേറ്റക്കാരായ നഴ്‌സുമാരാണ് ഒരുപരിധി വരെ സേവനങ്ങള്‍ പിടിച്ചുനിര്‍ത്തുന്നത്.

എന്നാല്‍ രാജ്യത്ത് ക്വാളിഫൈ ചെയ്യുന്ന നഴ്‌സുമാര്‍ മേഖല മാറി പോകുകയാണ് എന്ന് പറയപ്പെടുന്നു. പുതുതായി യോഗ്യത നേടുന്ന നഴ്‌സുമാരില്‍ നല്ലൊരു ഭാഗവും ഹോസ്പിറ്റലുകള്‍ക്ക് പകരം ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജോലി ചെയ്യുന്നത്. ലഭ്യമായ ജോലികളുടെ കടുത്ത ക്ഷമാമാണ് ഇതിലേക്ക് നയിക്കുന്നതെന്നാണ് പറയുന്നത്. അതേസമയം ദേശീയ തലത്തില്‍ നഴ്‌സുമാരുടെ ക്ഷാമം നേരിടുകയും ചെയ്യുന്നു.

രോഗികളുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്ന തോതില്‍ നഴ്‌സുമാരില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 81 ശതമാനം നഴ്‌സുമാരാണ് ആവശ്യത്തിന് ജോലിക്കാരില്ലാതെയാണ് സേവനം നല്‍കുന്നതെന്ന് വ്യക്തമാക്കിയത്. 34,000 വേക്കന്‍സികള്‍ വിവിധ ഭാഗങ്ങളിലായി ഒഴിഞ്ഞ് കിടക്കുന്നുവെന്നാണ് കണക്ക്.

ആവശ്യത്തിന് ജീവനക്കാരില്ലാതെ ജോലി ചെയ്യുന്നത് ഒരു പതിവായി മാറിയിട്ടുണ്ടെന്ന് ഒരു നഴ്‌സ് വെളിപ്പെടുത്തി. എന്നാല്‍ ഈ അവസ്ഥയിലും പുതുതായി യോഗ്യത നേടുന്ന നഴ്‌സുമാര്‍ക്ക് ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടും നേരിടുന്നു. ഇതോടെയാണ് പലരും പബ്ബുകളിലും, ബാറുകളിലും ജോലി ചെയ്യുന്നത്. നാല് വ്യത്യസ്ത നഗരങ്ങളില്‍ നഴ്‌സിംഗ് ജോലിക്കായി അപേക്ഷിച്ച ശേഷം ലഭിക്കാതെ വന്നതോടെയാണ് പിടിച്ചുനില്‍ക്കാന്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി തുടങ്ങിയതെന്ന് പലരും പറയുന്നു.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions