യു.കെ.വാര്‍ത്തകള്‍

ബ്രാഡ്ഫോര്‍ഡില്‍ യുവതിയെയും മൂന്ന് കുഞ്ഞുങ്ങളെയും തീയിട്ട് കൊന്ന കേസിലെ പ്രതി ജയിലില്‍ മരിച്ച നിലയില്‍

ബ്രാഡ്‌ഫോര്‍ഡില്‍ വീടിന് തീയിട്ട് ഒരു യുവതിയേയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊന്ന കേസിലെ പ്രതിയെ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബ്രേ്യാണി ഗവിത്ത് എന്ന 29കാരിയേയും അവരുടെ കുഞ്ഞുങ്ങളെയും കൊന്ന കേസില്‍ വിചാരണ നേരിടുന്ന 44കാരന്‍ മൊഹമ്മദ് ഷബീര്‍ പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു. ബ്രേ്യാണിയുടെ സഹോദരിയും ഇയാളുടെ മുന്‍കാമുകിയുമായ അന്റോണിയ ഗവിത്തിനെ കൊല്ലാന്‍ ശ്രമിച്ച കേസിലും ഇയാള്‍ക്ക് മേല്‍ കേസുണ്ട്.

പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡിലുള്ള വെസ്റ്റ്ബറി റോഡിലുള്ള വീട്ടില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് അതിരാവിലെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഷബീറും ഷറാസ് അലി എന്ന 40കാരനും കാലും സുന്ദര്‍ലാന്‍ഡ് എന്ന 26കാരനും ചേര്‍ന്നായിരുന്നു വീടിന് തീയിട്ടത്. ഇവരും ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നവംബറില്‍ വിചാരണ നേരിടാനിരിക്കുകയാണ്. ഇവര്‍ എല്ലാവരും തന്നെ കൊലപാതക കുറ്റം നിഷേധിച്ചിരുന്നു.

ഷബീറിന്റെ ആത്മഹത്യ സ്ഥിരീകരിച്ച എച്ച് എം പി ലീഡ്‌സ് പ്രിസണ്‍ സര്‍വ്വീസ് ഇക്കാര്യത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ലീഡ്‌സിലെ ജയിലില്‍ വെച്ച് സെപ്റ്റംബര്‍ 24 ന് ആണ് ഷബീര്‍ ആത്മഹത്യ ചെയ്തതെന്ന് ജയില്‍ വക്താവ് അറിയിച്ചു. കസ്റ്റഡിയില്‍ ഇരിക്കവെ ആയിരുന്നു മരണമെന്നതിനാല്‍, പ്രിസണ്‍സ് ആന്‍ഡ് പ്രൊബേഷന്‍ ഓംബുഡ്‌സ്മാന്‍ ആയിരിക്കും ഇക്കാര്യം അന്വേഷിക്കുക.

  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions