യു.കെ.വാര്‍ത്തകള്‍

ചൈല്‍ഡ് ബെനഫിറ്റുകള്‍ 2 കുട്ടികളില്‍ ഒതുക്കുന്നത് അവസാനിപ്പിക്കുന്ന പ്രഖ്യാപനം വരും

ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികളില്‍ ഒതുക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് ഒരുങ്ങുന്നു. പകരം ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരും. വരുന്ന ബജറ്റില്‍, ഇതിനായി പാര്‍ട്ടി എം പിമാരും മന്ത്രിമാരും ചാന്‍സലര്‍ക്ക് മേല്‍ സമ്മര്‍ദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണിത്. നവംബര്‍ 26 ന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ക്യാപ് എടുത്തുകളഞ്ഞുകൊണ്ടുള്ള ചാന്‍സലറുടെ പ്രഖ്യാപനം ഉണ്ടാവുക എന്നാണ് കരുതുന്നത്.

ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് മൂലം മാതാപിതാക്കള്‍ക്ക്, 2017 ന് ശേഷം ജനിച്ച മൂന്നാമത്തെ കുട്ടിക്കായി യൂണിവേഴ്സല്‍ ക്രെഡിറ്റൊ, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റോ അവകാശപ്പെടാന്‍ കഴിയില്ല. അതിനു പകരമായി, അധിക ബെനെഫിറ്റുകള്‍ മൂന്നോ നാലോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്താനാണ് റീവ്‌സിന്റെ വകുപ്പ് അലോചിക്കുന്നത്. അതിനു പകരമായി, ആദ്യകുട്ടിക്ക് പരമാവധി ആനുകൂല്യങ്ങളും പിന്നീടുള്ള കുട്ടികള്‍ക്ക് കുറവ് ആനുകൂല്യങ്ങളുമായി ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരാനും പദ്ധതിയുണ്ട്.

യൂണിവേഴ്സല്‍ ക്രെഡിറ്റിലുള്ള, തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്കായി മാത്രം ക്യാപ് എടുത്തു കളയുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് കൂടുതല്‍ ആളുകളെ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും എന്നാണ് ഈ നയത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. ക്യാപ് എടുത്തു കളയുക വഴി സര്‍ക്കാരിന് പ്രതിവര്‍ഷം 3 ബില്യന്‍ പൗണ്ടിന്റെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions