യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; അക്രമിയെ ലക്ഷ്യമിട്ട വെടിയുണ്ട ഇരയുടെ ജീവനെടുത്തു

യുകെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ജിഹാദ് അല്‍ഷാമി (35) ആണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് ജിഹാദ് അല്‍ഷാമിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ സംഭവ സ്ഥലത്തുവെച്ച് തന്നെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയിരുന്നു.

കൊലപ്പെട്ട മൂന്നുപേരില്‍ എഡ്രിയന്‍ ഡോള്‍ബി (53) മെല്‍വിന്‍ ക്രാവിറ്റ്‌സ് (65) എന്നിവരെ തിരിച്ചറിഞ്ഞു. പൊലീസ് അക്രമിയെ വെടിവയ്ക്കുന്നതിന് ഇടയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഡോള്‍ബിയും ക്രാവിറ്റ്‌സും ക്രപ്‌സലിലെ ജൂത സഭയിലെ അംഗങ്ങളായിരുന്നു. സിനഗോഗിന്റെ വാതിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന രണ്ട് പേരാണ് പോലീസിന്റെ വെടിയുണ്ടയ്ക്ക് ഇരകളായത്.

വ്യാഴാഴ്ച കൊല്ലപ്പെട്ട ഒരാളെ തങ്ങള്‍ വെടിവെച്ചതാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സമ്മതിച്ചു. ഭീകരാക്രമണ ഭീഷണി നേരിടുമ്പോള്‍ പോലീസ് നടപടിയില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്ക് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും.

അക്രമിയുടെ കൈയില്‍ കത്തി മാത്രമാണ് ഉണ്ടായിരുന്നതെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് വെടിയേറ്റത് പോലീസ് വെടിവെപ്പിലാണെന്നാണ് കരുതുന്നത്. സംഭവം ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് അന്വേഷിക്കും.

കൊലയാളി സംഭവത്തിന് മുന്‍പ് ബലാത്സംഗ കേസില്‍ പെട്ട് ജാമ്യത്തില്‍ ഇറങ്ങിയതായാണ് വിവരം. 35-കാരന്‍ ജിഹാദ് അല്‍ ഷാമി ഈ വര്‍ഷം നടത്തിയ ലൈംഗിക അതിക്രമത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ അന്വേഷണം നേരിട്ട് വരികയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ ഇരിക്കവെയാണ് ഭീകരാക്രമണത്തിന് മുതിര്‍ന്നത്.

കടം കൊണ്ട് പൊറുതിമുട്ടിയ അല്‍ ഷാമിയുടെ വിവാഹബന്ധവും തകരാറിലായിരുന്നു. ആറ് മാസം മുന്‍പ് ഒരു വയസ്സുള്ള കുട്ടിയുമായി ഇയാളുടെ ഭാര്യ വീട് വിട്ടുപോയി. അയല്‍ക്കാരെ ഇയാള്‍ ബുദ്ധിമുട്ടിച്ചു വരുകയായിരുന്നു.

  • മലയാളി നഴ്സിന് യുകെയിലെ റോയല്‍ കോളജ്‌ ഓഫ്‌ നഴ്‌സിംഗ് 'റൈസിംഗ് സ്റ്റാര്‍' പുരസ്കാരം
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ജോലി; മലയാളി കെയര്‍ ഹോം മേധാവിക്ക് ജയില്‍ ശിക്ഷ
  • ബ്രിട്ടനിലെ ഏറ്റവും സന്തോഷകരമായ സ്ഥലമായി സ്‌കിപ്‌ടണ്‍; റിച്ച്മണ്ട് അപോണ്‍ തേംസും കാംഡനും പിന്നാലെ
  • യുകെയില്‍ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ടിലേക്ക്; ഫിക്‌സഡ് റേറ്റ് പലിശ അഞ്ച് ശതമാനത്തില്‍ താഴെ
  • കുട്ടികളടക്കം 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ചു; ബര്‍മിംഗ്ഹാമിലെ ഡോക്ടറുടെ പ്രവൃത്തി ഞെട്ടിക്കുന്നത്
  • ലെസ്റ്റര്‍ഷയറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി; പൊലീസ് തെരച്ചിലില്‍
  • ഇംഗ്ലണ്ടില്‍ 3.3 തീവ്രത ഭൂചലനം; ലങ്കാഷെയറും കുംബ്രിയയും നടുങ്ങി; പ്രഭവ കേന്ദ്രം സില്‍വര്‍ഡെയിലിനടുത്ത്
  • കുടിയേറ്റക്കാരോടുള്ള ചായ്‌വ്; ബിബിസിയോട് ഇംഗ്ലീഷുകാര്‍ക്ക് താത്പര്യം കുറയുന്നു
  • എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി ഫ്ലൂ സീസണ്‍; ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍
  • പരാജയഭീതി: നാല് മേയര്‍ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നീട്ടി കീര്‍ സ്റ്റാര്‍മര്‍; കടുത്ത വിമര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions