നാട്ടുവാര്‍ത്തകള്‍

അമൃത്സര്‍ - ബര്‍മിംഗ്ഹാം എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്

ശനിയാഴ്ച അമൃത്സറില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പറന്ന എയര്‍ ഇന്ത്യ ബോയിംഗ് ഡ്രീംലൈനര്‍ എഐ 11 വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പറക്കുന്നതിനിടെ പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്നാണ് സുരക്ഷിതമായി തന്നെ അടിയന്തിരമായി ലാന്‍ഡ് ചെയ്തത്. ഒരു ഫാന്‍ പോലുള്ള ഉപകരണമാണ് റാം എയര്‍ ടര്‍ബൈന്‍ സംവിധാനം.

വിമാനങ്ങള്‍ക്ക് എല്ലാ വൈദ്യുതി സംവിധാനങ്ങളും നഷ്ടപ്പെടുമ്പോഴാണ് വിമാനത്തിനടിയില്‍ നിന്നും റാം എയര്‍ ടര്‍ബൈന്‍ തനിയെ പുറത്തേക്ക് വരുന്നത്. അങ്ങനെ റാറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് ഘടകങ്ങളും തകരാറിലാകണം. അപ്പോഴാണ് റാറ്റ് തനിയെ തനിയെ പുറത്തേക്ക് വരികയും കാറ്റ് വഴി അടിയന്തര ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച് വൈദ്യുതിയുണ്ടാക്കുകയും ചെയ്യുക.

അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നല്‍കാനാകൂ. മറ്റു വിമാനങ്ങളിലേതുപോലെ പൈലറ്റുമാര്‍ വിചാരിച്ചാല്‍ ഡ്രീംലൈനര്‍ വിമാനത്തിലെ റാറ്റ് സംവിധാനം ഓണ്‍ ആക്കാന്‍ കഴിയില്ല. അപകട ഘട്ടത്തില്‍ തനിയെ ഓണാകുകയാണ് ചെയ്യുക. മുന്‍പ് അഹമ്മദാബാദ് വിമാനാപകടത്തിലും നിലംപതിക്കുന്നതിനു തൊട്ടുമുന്‍പ് റാറ്റ് പുറത്തേക്ക് വന്നിരുന്നു. റാറ്റ് പ്രവര്‍ത്തിച്ചാലും വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയണമെന്നില്ല.

എന്നാല്‍, വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണഗതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനം നിര്‍ത്തിവച്ചിരുന്നു. അതിനാല്‍, ബര്‍മിംഗ്ഹാമില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള എഐ114 വിമാനം റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ക്കായി മറ്റു ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ അറിയിച്ചു

ജൂണ്‍ 12 ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ അഹമ്മദാബാദിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഇടിച്ചുകയറി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. 169 ഇന്ത്യന്‍ യാത്രക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. ചരിത്രത്തിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായി ഇത് മാറി. വിമാനത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നന19 പേര്‍ കൂടി മരിക്കുകയും 67 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions