നാട്ടുവാര്‍ത്തകള്‍

അമൃത്സര്‍ - ബര്‍മിംഗ്ഹാം എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്

ശനിയാഴ്ച അമൃത്സറില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പറന്ന എയര്‍ ഇന്ത്യ ബോയിംഗ് ഡ്രീംലൈനര്‍ എഐ 11 വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പറക്കുന്നതിനിടെ പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്നാണ് സുരക്ഷിതമായി തന്നെ അടിയന്തിരമായി ലാന്‍ഡ് ചെയ്തത്. ഒരു ഫാന്‍ പോലുള്ള ഉപകരണമാണ് റാം എയര്‍ ടര്‍ബൈന്‍ സംവിധാനം.

വിമാനങ്ങള്‍ക്ക് എല്ലാ വൈദ്യുതി സംവിധാനങ്ങളും നഷ്ടപ്പെടുമ്പോഴാണ് വിമാനത്തിനടിയില്‍ നിന്നും റാം എയര്‍ ടര്‍ബൈന്‍ തനിയെ പുറത്തേക്ക് വരുന്നത്. അങ്ങനെ റാറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് ഘടകങ്ങളും തകരാറിലാകണം. അപ്പോഴാണ് റാറ്റ് തനിയെ തനിയെ പുറത്തേക്ക് വരികയും കാറ്റ് വഴി അടിയന്തര ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച് വൈദ്യുതിയുണ്ടാക്കുകയും ചെയ്യുക.

അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നല്‍കാനാകൂ. മറ്റു വിമാനങ്ങളിലേതുപോലെ പൈലറ്റുമാര്‍ വിചാരിച്ചാല്‍ ഡ്രീംലൈനര്‍ വിമാനത്തിലെ റാറ്റ് സംവിധാനം ഓണ്‍ ആക്കാന്‍ കഴിയില്ല. അപകട ഘട്ടത്തില്‍ തനിയെ ഓണാകുകയാണ് ചെയ്യുക. മുന്‍പ് അഹമ്മദാബാദ് വിമാനാപകടത്തിലും നിലംപതിക്കുന്നതിനു തൊട്ടുമുന്‍പ് റാറ്റ് പുറത്തേക്ക് വന്നിരുന്നു. റാറ്റ് പ്രവര്‍ത്തിച്ചാലും വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയണമെന്നില്ല.

എന്നാല്‍, വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കല്‍, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണഗതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.

കൂടുതല്‍ പരിശോധനകള്‍ക്കായി വിമാനം നിര്‍ത്തിവച്ചിരുന്നു. അതിനാല്‍, ബര്‍മിംഗ്ഹാമില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള എഐ114 വിമാനം റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ക്കായി മറ്റു ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ അറിയിച്ചു

ജൂണ്‍ 12 ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ അഹമ്മദാബാദിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഇടിച്ചുകയറി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. 169 ഇന്ത്യന്‍ യാത്രക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. ചരിത്രത്തിലെ ഏറ്റവും മാരകമായ വിമാനാപകടങ്ങളിലൊന്നായി ഇത് മാറി. വിമാനത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നന19 പേര്‍ കൂടി മരിക്കുകയും 67 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  • 'ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ല', പി. സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
  • കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന യുകെ മലയാളി മരണമടഞ്ഞു
  • 'ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല'; പി സി ജോര്‍ജിന് ദീപികയുടെ മറുപടി
  • വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions