യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീട് വില്‍പ്പന കുതിക്കും; വാങ്ങല്‍ പ്രക്രിയ ലാഭകരവും, വേഗത്തിലും, എളുപ്പത്തിലുമാകും

യുകെയില്‍ വീട് വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍. പുതിയ നിര്‍ദ്ദേശപ്രകാരം വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇതുകൂടാതെ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്‍ക്കുന്നവരുടെ തലയിലാക്കാനും ആലോചന തുടങ്ങിയിട്ടുണ്ട്.

വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്‌ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം പറഞ്ഞു.

ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 710 പൗണ്ടാണ് ശരാശരി ലാഭം പകരും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ ആലോചനയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കഴിഞ്ഞ മാസം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. പുതിയ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.


ഒരു വീട് വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്യുമ്പോള്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രോപ്പര്‍ട്ടി വില്‍ക്കുന്നവരും, എസ്റ്റേറ്റ് ഏജന്റുമാരും നിര്‍ബന്ധിതരാകും. ഈ മാറ്റങ്ങള്‍ വഴി വീടുകള്‍ അന്വേഷിച്ചുള്ള നടപ്പും, സര്‍വ്വെയും ചുരുക്കാന്‍ വാങ്ങലുകാര്‍ക്ക് സാധിക്കുകയും ചെയ്യും.

പ്രാഥമിക ഘട്ടത്തില്‍ തന്നെ ബൈന്‍ഡിംഗ് കോണ്‍ട്രാക്ടുകള്‍അവതരിപ്പിക്കും. ഇതുവഴി ഒരു വീടിന് ഓഫര്‍ ഉറപ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ തുകയ്ക്ക് മറ്റൊരാള്‍ വന്നാല്‍ അവര്‍ക്ക് വില്‍പ്പന മാറ്റിനല്‍കുന്ന പരിപാടിക്ക് അവസാനം കുറിയ്ക്കാനാണ് ശ്രമം.

എസ്റ്റേറ്റ് ഏജന്റുമാരുടെയും, കണ്‍വെയന്‍സേഴ്‌സിന്റെയും ട്രാക്ക് റെക്കോര്‍ഡും, വൈദഗ്ധ്യവും കൂടുതല്‍ മനസ്സിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ വഴിയൊരുക്കും. നിര്‍ദ്ദേശങ്ങള്‍ കണ്‍സള്‍ട്ടേഷന് വിധേയമാക്കുകയാണെന്ന് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions