യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും വന്‍ വര്‍ധനവ്; മഹാമാരിയെന്ന് ആരോഗ്യ വിദഗ്ധര്‍

ബ്രിട്ടനില്‍ മദ്യത്തിന്റെയും ലഹരിമരുന്നിന്റെ ഉപയോഗത്തിലും ആശങ്കപ്പെടുത്തുന്ന വര്‍ധനവ്. രാജ്യത്തെ നാല് പേരില്‍ ഒരാള്‍ക്ക്‌ തങ്ങളുടെ പങ്കാളി, ബന്ധു അല്ലെങ്കില്‍ സുഹൃത്ത് അമിതമായി മദ്യം കഴിക്കുന്നുവെന്ന ഭയം ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോള്‍ട്ടുകള്‍ പുറത്തുവന്നു. 2,000 പ്രായപൂള്‍ത്തിയായവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ആറില്‍ ഒരാള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ലഹരിമരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന ആശങ്കയും പ്രകടിപ്പിച്ചു. കൊക്കെയ്ന്‍, കാനബിസ് തുടങ്ങിയ മയക്കുമരുന്നുകളുടെ ആസക്തിയും മദ്യലഹരിയുമാണ് വിദഗ്ധള്‍ 'വ്യാപകമായ മഹാമാരി'യായി വിശേഷിപ്പിക്കുന്നത്.

ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും 3 ലക്ഷത്തിലധികം പേര്‍ക്ക് മദ്യം അല്ലെങ്കില്‍ ലഹരിമരുന്ന് സംബന്ധമായ ചികിത്സ നല്‍കുകയാണെന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. 2009-10 നുശേഷം ഇത്രയും ഉയര്‍ന്ന തോതിലുള്ള ചികിത്സ വേണ്ടി വരുന്നത് ഇത് ആദ്യമായാണ്. 2019 മുതല്‍ ആസക്തി സംബന്ധമായ ചികിത്സ തേടുന്നവരുടെ എണ്ണം 40% വര്‍ധിച്ചതായാണ് പ്രിയറി ഗ്രൂപ്പിന്റെ മാനസികാരോഗ്യ വിദഗ്ധനായ ഡോ. നിയല്‍ ക്യാമ്പ്ബെല്‍ വ്യക്തമാക്കുന്നത് . പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഇപ്പോള്‍ ചികിത്സയ്ക്ക് സഹായം തേടുന്നത്.

സര്‍വേയിലെ കണക്കുകള്‍ അനുസരിച്ച് 26% പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ അമിതമായി മദ്യം കഴിക്കുന്നുവെന്ന ആശങ്കയും 16% പേര്‍ക്ക് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഭയവുമുണ്ട്. 50,000- പൗണ്ടില്‍ അധികം വരുമാനം ലഭിക്കുന്ന കുടുംബങ്ങളില്‍ ലഹരി പ്രശ്നങ്ങള്‍ കൂടുതലായുള്ളതായും കണ്ടെത്തിയിട്ടുണ്ട് .

മദ്യപാനത്തിന്റെ ദോഷഫലങ്ങള്‍ കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും വ്യാപിക്കുന്നുവെന്ന് 'ആല്‍ക്കഹോള്‍ ചേഞ്ച്‌ യു.കെ'യുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. റിച്ചാര്‍ഡ് പൈപ്പര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് 'ബ്രേക്ക് ദ ചെയിന്‍' എന്ന പേരില്‍ പ്രിയറി ഗ്രൂപ്പ് ലഹരിപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions