യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന്റെയും കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍

എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍. വിദേശ തൊഴിലാളികള്‍ക്കെതിരെ കടുത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും പ്രവര്‍ത്തനം സമീപഭാവിയില്‍ നിലയ്ക്കുമെന്ന മുന്നറിയിപ്പാണ് നഴ്സിംഗ് മേധാവികള്‍ നല്‍കുന്നത് . വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം തികഞ്ഞ അജ്ഞതയില്‍ നിന്നും ഉണ്ടായതാണെന്നും, റിഫോം യുകെയെ പ്രീതിപ്പെടുത്താനുള്ളതാണെന്നുമാണ് ആര്‍സിഎന്‍ കുറ്റപ്പെടുത്തുന്നത്.

വിദേശ നഴ്സിംഗ് സ്റ്റാഫ് ജോലിക്ക് എത്തിയില്ലെങ്കില്‍ ബ്രിട്ടനിലെ ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ നിലച്ചു പോകുന്ന സ്ഥിതി വരെ സംജാതമായേക്കാം എന്നാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ പറയുന്നത്. നഴ്സുമാര്‍ക്ക് സ്ഥിരതാമാസത്തിനും പൗരത്വം നേടാനും മറ്റ് രാജ്യങ്ങള്‍ എളുപ്പ വഴികള്‍ ഒരുക്കുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വിപരീത ദിശയിലാണ് നീങ്ങുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

വിദേശ നഴ്സുമാര്‍ക്ക് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനും, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിനുമുള്ള സമയപരിധി ഇരട്ടിയാക്കുകയാണ് ലേബര്‍ സര്‍ക്കാര്‍. ടാക്സ്ഫ്രീ ചൈല്‍ഡ് കെയര്‍, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, ഹൗസിംഗ് സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കാലപരിധി അഞ്ച് വര്‍ഷം എന്നത് പത്ത് വര്‍ഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പാര്‍ട്ടി സമ്മേളന വേദിയില്‍ ഹോം സെക്രട്ടറി ഷബാന മെഹ്‌മൂദ് പ്രഖ്യാപിച്ചത് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് വിദേശ നേഴ്സുമാര്‍ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സന്നദ്ധസേവനത്തിന് തയ്യാറാവുകയും നിലവിലുള്ള നിരവധി ടെസ്റ്റുകള്‍ പാസാകുകയും വേണം എന്നായിരുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. റിഫോം യുകെയില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിനുള്ള വഴിയാണ് ഇതെന്ന് അന്നെ ആക്ഷേപവും ഉയര്‍ന്നിരുന്നു. ഈ നയം ലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നിഷേധിക്കുവാനെ ഉപകരിക്കുകയുള്ളു എന്നാണ് അഞ്ച് ലക്ഷത്തില്‍ അധികം നഴ്സുമാര്‍ അംഗങ്ങളായുള്ള ആര്‍സിഎന്‍ ആരോപിക്കുന്നത്. ബ്രിട്ടനിലെ രോഗികളെ ശുശ്രൂഷിക്കുവാനും, ബ്രിട്ടീഷ് സമൂഹത്തിന്റെ ഭാഗമായി ജീവിക്കാനും ഇവിടെയെത്തുന്നവരോടുള്ള സമീപനം ഇതായിരിക്കരുതെന്നും ആര്‍സിഎന്‍ പറയുന്നു.

സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സര്‍ സാദിഖ് ഖാനും രംഗത്തെത്തി. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ മുന്നൂറോളം ട്രാഫിക് ഫോര്‍ ലണ്ടന്‍ (ടിഎഫ്എല്‍) ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്ന് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനായ ടിഎസ്എസ്എ ചൂണ്ടിക്കാണിച്ചതിന് പുറകെയാണ് മേയറുടെ പ്രസ്താവന.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions