യു.കെ.വാര്‍ത്തകള്‍

ചൈല്‍ഡ് ബെനഫിറ്റുകള്‍ 2 കുട്ടികളില്‍ നിയന്ത്രിക്കുന്നത് റദ്ദ് ചെയ്യുമെന്ന് സൂചന

ചൈല്‍ഡ് ബെനഫിറ്റ് ആനുകൂല്യങ്ങള്‍ രണ്ട് കുട്ടികളില്‍ ഒതുക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ . ഇടതുപക്ഷ എംപിമാരില്‍ നിന്നും റിഫോം യു കെയില്‍ നിന്നും സമ്മര്‍ദ്ദം ഏറുന്ന സാഹചര്യത്തില്‍ ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി സര്‍ക്കാര്‍ ശരിയായ നടപടികള്‍ കൈക്കൊള്ളുമെന്ന വിശ്വാസമുണ്ടെന്നായിരുന്നു എഡ്യൂക്കേഷന്‍ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്സണ്‍ പറഞ്ഞത്. വരുന്ന ശരത്ക്കാല ബജറ്റില്‍ ഇത് നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം മൂന്ന് ബില്ല്യണ്‍ പൗണ്ടിന്റെ ചെലവായിരിക്കും സര്‍ക്കാര്‍ ഖജനാവിനുണ്ടാവുക.

ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് മൂലം മാതാപിതാക്കള്‍ക്ക്, 2017 ന് ശേഷം ജനിച്ച മൂന്നാമത്തെ കുട്ടിക്കായി യൂണിവേഴ്സല്‍ ക്രെഡിറ്റൊ, ചൈല്‍ഡ് ടാക്സ് ക്രെഡിറ്റോ അവകാശപ്പെടാന്‍ കഴിയില്ല. അതിനു പകരമായി, അധിക ബെനെഫിറ്റുകള്‍ മൂന്നോ നാലോ കുട്ടികള്‍ക്കായി പരിമിതപ്പെടുത്താനാണ് റീവ്‌സിന്റെ വകുപ്പ് അലോചിക്കുന്നത്. അതിനു പകരമായി, ആദ്യകുട്ടിക്ക് പരമാവധി ആനുകൂല്യങ്ങളും പിന്നീടുള്ള കുട്ടികള്‍ക്ക് കുറവ് ആനുകൂല്യങ്ങളുമായി ഒരു ടേപ്പര്‍ സിസ്റ്റം കൊണ്ടുവരാനും പദ്ധതിയുണ്ട്.

യൂണിവേഴ്സല്‍ ക്രെഡിറ്റിലുള്ള, തൊഴിലെടുക്കുന്ന മാതാപിതാക്കള്‍ക്കായി മാത്രം ക്യാപ് എടുത്തു കളയുന്ന കാര്യവും പരിഗണനയിലുണ്ട്. ഇത് കൂടുതല്‍ ആളുകളെ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും എന്നാണ് ഈ നയത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

ധനക്കമ്മി നികത്തുന്നതിനായി, നവംബര്‍ 26 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രധാനമായും ധനികരെയാകും ഉന്നം വയ്ക്കുക എന്നാണ് കരുതുന്നത്. പെന്‍ഷന്‍ റിലീഫുകള്‍ എടുത്തു കളയുമെന്നും, നികുതി നല്‍കുന്നതിനുള്ള വരുമാന പരിധി വര്‍ദ്ധിപ്പിക്കാതെ മരവിപ്പിച്ചു നിര്‍ത്തുമെന്നും അതിനോടൊപ്പം ഒരു മാന്‍ഷന്‍ ടാക്സ് ഏര്‍പ്പെടുത്തിയേക്കുമെന്നുമാണ് കരുതുന്നത്.

മന്ദഗതിയിലായ വളര്‍ച്ച, കുറയുന്ന ഉല്‍പ്പാദനക്ഷമത, വര്‍ദ്ധിച്ചു വരുന്ന പലിശ ചെലവുകള്‍, സാമൂഹ്യക്ഷേമ പദ്ധതികളില്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്ക് എന്നിങ്ങനെ നിരവധി തിരിച്ചടികളാണ് റീവ്‌സിന്റെ കഴിഞ്ഞ ബജറ്റില്‍ ഉണ്ടായത്. കഴിഞ്ഞ തവണ ചുമത്തിയത് 40 ബില്ല്യണ്‍ പൗണ്ടിന്റെ അധിക നികുതിയാണ്. ഒരു സിംഗിള്‍ പാക്കേജില്‍ ഇത്രയധികം വര്‍ധനവ് ഇതാദ്യമായിരുന്നു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions