യു.കെ.വാര്‍ത്തകള്‍

പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍

വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ യുകെ യൂണിവേഴ്‌സിറ്റികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനു പരിഹാരമായി പണപ്പെരുപ്പത്തിനൊപ്പം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. സ്വദേശികളില്‍ നിന്നും ലഭിക്കുന്ന ഫീസ് മാത്രം ലഭിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വാര്‍ഷിക ഫീസ് വര്‍ധനയ്ക്ക് എഡ്യൂക്കേഷന്‍ സെക്രട്ടറി പച്ചക്കൊടി വീശിയിരിക്കുകയാണ്.

പണപ്പെരുപ്പത്തിന് ആനുപാതികമായി അടുത്ത രണ്ട് വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധിക്കുമെന്ന് എഡ്യൂക്കേഷന്‍ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ വാര്‍ഷിക ഫീസായ 9535 പൗണ്ടിന് മുകളില്‍ ചാര്‍ജ്ജ് ചെയ്യാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സാധിക്കുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ സ്ഥിരീകരിച്ചു. ഇതിനൊപ്പം ട്യൂഷന്‍ ഫീ ലോണുകളും ഉയരും.

ഓരോ അക്കാഡമിക് വര്‍ഷവും പണപ്പെരുപ്പത്തിനൊപ്പം മെയിന്റനന്‍സ് ലോണുകളും വര്‍ധിക്കുമെന്ന് ഫിലിപ്‌സണ്‍ പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രഖ്യാപനത്തെ യൂണിവേഴ്‌സിറ്റികള്‍ കൈയടികളോടെയാണ് സ്വീകരിക്കുന്നത്. 2024ന് മുന്‍പ് വരെയുള്ള ഏഴ് വര്‍ഷക്കാലം ട്യൂഷന്‍ ഫീസ് മരവിപ്പിച്ച് നിര്‍ത്തിയിരുന്നു. ഇത് യൂണിവേഴ്‌സിറ്റികള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കി. ഇതിനെ പ്രതിരോധിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ വിസാ നിയമങ്ങള്‍ കടുപ്പിച്ചതോടെ അവിടെയും തിരിച്ചടിയുണ്ടായി. ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2024/25 വര്‍ഷത്തില്‍ 43 ശതമാനം യൂണിവേഴ്‌സിറ്റികളും നഷ്ടത്തിലാണ്.

യൂണിവേഴ്‌സിറ്റികള്‍ക്ക് ഗുണകരമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 400 പൗണ്ട് വരെ അധിക ഭാരമാണ് ഇതുമൂലം നേരിടുക. വിദ്യാര്‍ത്ഥികളെ കടത്തിലാക്കുന്നതിന് പകരം ഗവണ്‍മെന്റ് ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുമായിരുന്നുവെന്ന് സേവ് ദി സ്റ്റുഡന്റ് വെബ്‌സൈറ്റ് ചൂണ്ടിക്കാണിക്കുന്നു.

  • യുകെ ക്ലാസ്മുറികളില്‍ സമ്മറില്‍ എഐ ടീച്ചേഴ്‌സ്! വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ എഐ ക്ലാസ് വിപുലമാകും
  • യുകെയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ധന, മെഡിസിന്‍ ക്ഷാമം രൂക്ഷമാകും
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് ഹോം സെക്രട്ടറി; അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ അപേക്ഷയില്‍ വിട്ടുവീഴ്ചയില്ല
  • സിഖ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
  • ഇന്ധന പ്രതിസന്ധി: വിമാന നിരക്ക് ഉയരുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്; അവധിയാത്രകള്‍ അനിശ്ചിതത്വത്തില്‍
  • ലോര്‍ഡ്‌സിലെ തിരിച്ചടി: ദയാവധ ബില്ലിന്റെ സമയം കഴിഞ്ഞു; വീണ്ടും ശ്രമിക്കുമെന്ന് പിന്തുണയ്ക്കുന്നവര്‍
  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions