യു.കെ.വാര്‍ത്തകള്‍

14 കാരിയെ പീഡിപ്പിച്ചതിന് ജയിലിലാക്കിയ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു, അബദ്ധം പിണഞ്ഞ പൊലീസ് നെട്ടോട്ടത്തില്‍


ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകാന്‍ കാരണമായ പീഡനക്കേസിലെ പ്രതിയെ നാടുകടത്താനിരിക്കെ തുറന്നു വിട്ടു. അബദ്ധം പിണഞ്ഞ പൊലീസും സര്‍ക്കാരും നാണക്കേടിലായി.
14കാരിയെ ലൈംഗീകമായി ആക്രമിച്ച ഹാഡുഷ് കെബാടു എന്ന 41കാരനെ ചെംസ്ഫോര്‍ഡേ ജയിലില്‍ നിന്നും നാടുകടത്തുന്നതിനായി ഒരു ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്കാണ് ഇന്നലെ മാറ്റിയത്.

ചെറുയാനത്തില്‍ ചാനല്‍ കടന്ന് അനധികൃതമായി യുകെയില്‍ എത്തിയ ഇയാള്‍, റിമൂവല്‍ സെന്ററിലേക്ക് മാറ്റുന്നതിനിടയില്‍ എങ്ങനെയോ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ ഇയാള്‍ ചെംസ്ഫോര്‍ഡ് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയതായി അറിവ് ലഭിച്ചു. ലിവര്‍പൂളിലേക്കാണ് യാത്രയെങ്കിലും ട്രെയ്‌ന് ഷെഫീല്‍ഡിലും സ്റ്റഫോര്‍ഡിലും സ്‌റ്റോപ്പുണ്ട്. സംഭവം വലിയ പിഴവെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചു. പ്രതിയെ പൊലീസ് ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെബടു ലണ്ടനിലേക്കുള്ള ടിക്കറ്റാണ് എടുത്തിരിക്കുന്നതെന്നാണ് ചെംസ്ഫോര്‍ഡ് സ്റ്റേഷനിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. കെബാടുവിനോട് സദൃശ്യമുള്ള ഒരു വ്യക്തി ചെംസ്ഫോര്‍ഡ് ഹൈസ്ട്രീറ്റില്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിക്കുന്നത് കണ്ടെന്ന് സാക്ഷി മൊഴിയുണ്ട്.

ഇയാള്‍ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസണ്‍ ഓഫീസറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒക്കെയും തകര്‍ന്നിരിക്കുകയാണെന്നതിന്റെ തെളിവാണ് കെബാടുവിന്റെ രക്ഷപ്പെടല്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്നോക്ക് പ്രതികരിച്ചത്. ഒരു ലൈംഗിക ആക്രമിയെ നാടുകടത്തുന്നതിന് പകരം തൂറന്നു വിട്ടിരിക്കുകയാണെന്ന പരിഹാസവുമായി റിഫോം നേതാവ് നിഗല്‍ ഫരാഗും രംഗത്തെത്തിയിട്ടുണ്ട്.

അയാള്‍ എസെക്‌സിലെ തെരുവുകളില്‍ കൂടി സ്വതന്ത്രനായി നടക്കുന്നുണ്ടാകാം. ബ്രിട്ടനിലെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്, ഫരാഗ് കൂട്ടിച്ചേര്‍ത്തു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കാനും, അത് തടയാനെത്തിയ സ്ത്രീയെ ലൈംഗിക ചുവയോടെ കയറിപ്പിടിക്കാനും ശ്രമിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം. ഈ കേസില്‍ സെപ്റ്റംബര്‍ 23ന് ഇയാളെ ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇയാളെ നാട് കടത്താന്‍ തീരുമാനിച്ചത്. സംഭവത്തിന് പിന്നാലെ തലസ്ഥാനത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമായിരുന്നു.




  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions