യു.കെ.വാര്‍ത്തകള്‍

രാജ്യത്തെ 90% കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കും

അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്ന നടപടിയില്‍ ജനരോഷം ശക്തമായി ഉയരവേ പുതിയ നീക്കവുമായി സര്‍ക്കാര്‍ .അനധികൃത കുടിയേറ്റക്കാരെ യുകെയില്‍ നിന്ന് നാടുകടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ പറയുമ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാനാണ് കൗണ്‍സിലുകള്‍ തയാറെടുക്കുന്നത്.

അടുത്ത മാസം മുതല്‍ ഏകദേശം 1,000 അഭയാര്‍ത്ഥികളെ രണ്ട് സൈനിക ബാരക്കുകളിലായി പാര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. സ്‌കോട്ട്ലന്‍ഡിലും തെക്കന്‍ ഇംഗ്ലണ്ടിലും 900 പേരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ കഴിയുന്ന രണ്ട് ബാരക്കുകളാണ് തയാറാക്കുന്നത്. ഇന്‍വെര്‍നെസിലെ കാമറൂണ്‍ ബാരക്കിലും കിഴക്കന്‍ സസെക്സിലെ ക്രോബറോ പരിശീലന ക്യാമ്പിലും അഭയാര്‍ത്ഥികളായ പുരുഷന്മാരെ പാര്‍പ്പിക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിരിക്കുകയാണ്.

10,000 കുടിയേറ്റക്കാരെ സൈനിക സ്ഥലങ്ങളില്‍ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് ഹോം ഓഫീസ് പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് ഹോം ഓഫീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. 2025 അവസാനമാകുമ്പോഴേക്കും ഇത് 92 ശതമാനമായി വര്‍ധിക്കുമെന്നാണ് ഹോം ഓഫീസ് പറയുന്നത്. രാജ്യത്താകെയുള്ള കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ മറ്റ് 40,000 പേര്‍ക്കു കൂടി ലണ്ടനിലും തെക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വീടുകള്‍ നല്‍കാനും ആലോചിക്കുകയാണ്.

വീടുകള്‍, ഫ്ലാറ്റുകള്‍തുടങ്ങി നിലവില്‍ 46,640 പേര്‍ക്കുള്ള സൗകര്യമാണ് ഈ പദ്ധതിയില്‍ ഒരുക്കുക. ആവശ്യമെങ്കില്‍ മറ്റ് 66,000 പേരെ കൂടി ഉള്‍ക്കൊള്ളിക്കും. കൂടുതല്‍ സൈനിക ആസ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനായി പ്രയോജനപ്പെടുത്താനാണ് ഹോം ഓഫീസിന്റെ നീക്കം.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions