യു.കെ.വാര്‍ത്തകള്‍

വാടക ലൈസന്‍സ് വെട്ടിപ്പില്‍ റീവ്‌സിന് തിരിച്ചടിയായി ഇമെയിലുകള്‍, സംരക്ഷിച്ചു സ്റ്റാര്‍മര്‍

യുകെയില്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെങ്കില്‍ പിടിവീഴും. അല്ലാത്ത പക്ഷം പിഴ മാത്രമല്ല ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടി വരും. എന്നാല്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഇവിടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തന്നെ വാടക ലൈസന്‍സ് വെട്ടിപ്പില്‍പ്പെട്ടിരിക്കുകയാണ്. അവരുടെ കുടുംബ വീട് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പ് കൗണ്‍സിലില്‍ നിന്നും ലൈസന്‍സ് നേടിയില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.
അബദ്ധം പിണഞ്ഞതായി സമ്മതിച്ച റീവ്‌സിനൊപ്പം നിലയുറപ്പിച്ച് പ്രധാമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ചാന്‍സലറെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലൈസന്‍സ് വേണമെന്ന് അറിഞ്ഞില്ലെന്ന റീവ്‌സിന്റെ വാദം തെറ്റാമെന്ന് ഇമെയിലുകള്‍ വെളിപ്പെടുത്തിയതോടെ വിവാദം ആളിക്കത്തുകയാണ്. ലെറ്റിംഗ് ഏജന്‍സ് ഇതുസംബന്ധിച്ച് റീവ്‌സിന്റെ ഭര്‍ത്താവിന് അയച്ച ഇമെയിലിലാണ് സൗത്ത്‌വാര്‍ക്ക് കൗണ്‍സിലിന്റെ നിയപ്രകാരം ലൈസന്‍സ് വേണമെന്ന് വ്യക്തമാക്കിയിരുന്നത്.

പ്രധാനമന്ത്രിയുടെ പിന്തുണയുടെ പേരില്‍ വിഷയം ഒതുക്കാനാണ് ശ്രമമെങ്കിലും 38,000 പൗണ്ട് വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് തിരികെ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഏതായാലുംആന്‍ഡ്രൂവിന്റെ രാജകുമാരന്‍ പട്ടം പിടിച്ചെടുത്ത വാര്‍ത്തയില്‍ രാജ്യം ശ്രദ്ധിച്ചിരിക്കുന്നതിന്റെ ആശ്വാസത്തിലാണ് ഡൗണിംഗ് സ്ട്രീറ്റ്.

സൗത്ത് ലണ്ടന്‍ ഡള്‍വിച്ചിലെ വീട് വാടകയ്ക്ക് നല്‍കാനുള്ള സെലക്ടീവ് ലൈസന്‍സ് നേടുന്നതിലാണ് ചാന്‍സലര്‍ പരാജയപ്പെട്ടത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ലാന്‍ഡ്‌ലോര്‍ഡ്‌സ് പാലിക്കേണ്ട 180 നിയമങ്ങളും, 400 റെഗുലേഷനുകളുമാണ് നിലവിലുള്ളത്. വീട് നിലകൊള്ളുന്ന മേഖല അനുസരിച്ചാണ് ഇതില്‍ മാറ്റം വരിക. ഗ്യാസ് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ ഗ്യാസ് സേഫ്റ്റ് ഇന്‍ഫെക്ഷന്‍ നടത്തിയില്ലെങ്കില്‍ 6000 പൗണ്ട് പിഴയും, ആറ് മാസം ജയിലും വരെ ശിക്ഷ കിട്ടാനുള്ള വകുപ്പുമുണ്ട്.

ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന റീവ്സിനു ധനകമ്മിയും ടാക്സ് ഭാരവും വെല്ലുവിളി ആകുമ്പോഴാണ് മറുവശത്തു വിവാദവും ശക്തമാവുന്നത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions