യു.കെ.വാര്‍ത്തകള്‍

റിഫോമിന് പിന്നാലെ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെയ്ക്ക്; ലേബറും ടോറികളും ആശങ്കയില്‍

യുകെയില്‍ വലിയ തോതില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ലേബറിനും ടോറികള്‍ക്കും ഭീഷണിയായി പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഗ്രീന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഫൈന്‍ഡ് ഔട്ട് നൗ നടത്തിയ സര്‍വ്വേയില്‍ ബ്രിട്ടനിലെ രണ്ട് പ്രധാന പാര്‍ട്ടികളുടെ നില പരുങ്ങലിലാണ്. ഗ്രീന്‍സ് നേടിയത് 17 ശതമാനം വോട്ടുകളാണ്.

ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പിന്തള്ളപ്പെടുന്ന സ്ഥിതിയാണ്. റിഫോം യുകെ 32 ശതമാനം വോട്ടുകളുമായി മുന്നേറ്റം തുടരുകയാണ്. ഗ്രീന്‍സ് ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ പോയിന്റ് നിലയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് നേടി എന്നാണ് കണക്കുകള്‍ പറയുന്നത്.

ഒക്ടോബര്‍ മാസത്തില്‍ ലേബര്‍ പാര്‍ട്ടിക്കും റിഫോം യുകെയ്ക്കും മൂന്ന് പോയിന്റുകള്‍ വീതം നഷ്ടമായി എന്നാണ് ഫൈന്‍ഡ് ഔട്ട് നൗ സര്‍വ്വേയില്‍ കാണുന്നത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും 16 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ടോറികള്‍ക്ക് രണ്ട് പോയിന്റുകള്‍ ഉയര്‍ത്താനായി. ലിബറല്‍ ഡെമോക്രാറ്റുകളുടെ ജനപിന്തുണയാകട്ടെ ഒക്ടോബറില്‍ മുഴുവനും മാറ്റമില്ലാതെ 12 ശതമാനത്തില്‍ തന്നെ തുടരുകയാണ്. ഗ്രീന്‍സ് പാര്‍ട്ടിയുടെ മുന്നേറ്റം മറ്റ് പാര്‍ട്ടികളെ അത്ഭുതപ്പെടുത്തുകയാണ്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions