യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇടം നേടി മോര്‍ട്ട്ഗേജ്; ചെറുപ്പത്തിലേ ബജറ്റ് അവബോധം ഉണ്ടാകും

ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണു സര്‍ക്കാര്‍ തീരുമാനം. കുട്ടികള്‍ക്ക് ബജറ്റ് തയാറാക്കുന്നതിനു മോര്‍ട്ട്ഗേജ് പ്രവര്‍ത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാല്‍ (AI) സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികള്‍ക്കു നല്‍കാനാണ് മറ്റൊരു പ്രധാന തീരുമാനം. പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്.

ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ക്കൊപ്പം സ്കൂളുകളിലെ 'ഇംഗ്ലീഷ് ബാക്കലോറിയേറ്റ്' (EBacc) വിലയിരുത്തല്‍ രീതി ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് കല, സംഗീതം, കായികം തുടങ്ങിയ കൂടുതല്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജി സി എസ് ഇ പരീക്ഷകളുടെ ദൈര്‍ഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയില്‍ സാമൂഹിക വൈവിധ്യം വര്‍ധിപ്പിക്കുക, മതപാഠം ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, ഇയര്‍ 8-ല്‍ ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വിലയിരുത്തുക , പൗരത്വപാഠം പ്രാഥമികതലത്തില്‍ നിര്‍ബന്ധമാക്കുക, പ്രാഥമികതലത്തിലെ വ്യാകരണപാഠം പുനഃപരിശോധിക്കുക, കമ്പ്യൂട്ടിംഗ് സയന്‍സ് ജി സി എസ് ഇ പുനഃക്രമീകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുക, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ‘ട്രിപ്പിള്‍ സയന്‍സ്’ ജി സി എസ് ഇ (ബയോളജി, ഫിസിക്സ്, കെമിസ്ട്രി) തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നിവ ശുപാര്‍ശയിലുണ്ടായിരുന്നു.

പുതിയ പാഠ്യപദ്ധതിയിലൂടെ സാമ്പത്തിക ബോധവല്‍ക്കരണം, ഡേറ്റാ സയന്‍സ്, എഐ എന്നിവയിലേക്കുള്ള അടിസ്ഥാന പരിജ്ഞാനം, കാലാവസ്ഥാ മാറ്റം, വൈവിധ്യ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കും.

ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോര്‍ട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാര്‍ശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ അധ്യാപക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യമായ ഫണ്ടിന്റെയും അധ്യാപകരുടെയും അഭാവം ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions