യു.കെ.വാര്‍ത്തകള്‍

ഇലക്ട്രിക് വാഹന ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റീവ്‌സ്

പ്രകൃതി സൗഹൃദത്തിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയ ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് റോഡ് ചാര്‍ജിംഗ് ടാക്‌സുമായി റേച്ചല്‍ റീവ്‌സ്. വില കൂടുതലായിട്ടും പ്രകൃതി സ്‌നേഹം പരിഗണിച്ചു ഇവി വാഹനങ്ങള്‍ എടുത്തവരെ പോക്കറ്റടിക്കാനാണ് ഇപ്പോള്‍ ചാന്‍സലര്‍ നീക്കം നടത്തുന്നത്. ഫ്യൂവല്‍ ഡ്യൂട്ടിയിലെ കുറവ് പരിഹരിക്കാന്‍ ആണ് പുതിയ തന്ത്രം.

ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ റോഡ് ചാര്‍ജ്ജിംഗ് ടാക്‌സ് ഏര്‍പ്പെടുത്താനാണ് ചാന്‍സലറുടെ ശ്രമം. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയാണ് ഇത് ലക്ഷ്യം വെയ്ക്കുന്നത്. മറ്റ് റോഡ് നികുതികള്‍ക്ക് പുറമെ ഓരോ മൈലിനും 3 പെന്‍സ് വീതം ഇവികള്‍ക്ക് ചാര്‍ജ്ജ് ഏര്‍പ്പെടുത്തുമെന്നാണ് ട്രഷറി സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്.

ഇതോടെ 2028 ആകുന്നതോടെ ശരാശരി ഡ്രൈവര്‍ക്ക് പ്രതിവര്‍ഷം 250 പൗണ്ടാണ് നല്‍കേണ്ടി വരിക. ഇതിന് പുറമെ ഹൈബ്രിഡ് കാറുകള്‍ക്കും പുതിയ ചാര്‍ജ് വരും. എന്നിരുന്നാലും ഈ നിരക്ക് താരതമ്യേന കുറവായിരിക്കും. ഫ്യൂവല്‍ ഡ്യൂട്ടി വരുമാനം കുറയുന്ന സാഹചര്യത്തിലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്.

കൂടുതല്‍ ഡ്രൈവര്‍മാര്‍ ഗ്രീന്‍ എനര്‍ജിയിലേക്ക് നീങ്ങുന്നത് ട്രഷറിയുടെ വരുമാനം കുറയ്ക്കുന്നുണ്ട്. സ്‌കീം ആരംഭിക്കുന്ന സമയം കൊണ്ട് നിരത്തുകളില്‍ ആറ് മില്ല്യണ്‍ അധിക ഇവികള്‍ എത്തുമെന്നാണ് കരുതുന്നത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions