യു.കെ.വാര്‍ത്തകള്‍

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം. പതിമൂന്ന് പേര്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സൂരക്ഷാഭീഷണി ഉള്ളതിനാലാണ് ഈ മുന്നറിയിപ്പെന്നും പറയുന്നു.

ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടച്ചിട്ടിരിക്കുന്ന വാഗ - അട്ടാരി അതിര്‍ത്തി ഉള്‍പ്പടെയാണിത്. അതുപോലെ, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍, ശ്രീനഗര്‍, ജമ്മു ശ്രീനഗര്‍ നാഷണല്‍ ഹൈവെ എന്നിവിടങ്ങളിലും യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.

എന്നാല്‍, ജമ്മുവിലേക്കും ജമ്മുവില്‍ നിന്നും വിമാനമാര്‍ഗം സഞ്ചരിക്കുന്നതിന് വിലക്കില്ല. അതുപോലെ ജമ്മു നഗരത്തിനുള്ളില്‍ സഞ്ചരിക്കുന്നതിനും വിലക്കില്ല. ഇംഫാല്‍ ഉള്‍പ്പടെ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്കും അത്യാവശ്യമെങ്കില്‍ മാത്രമെ യാത്ര ചെയ്യാവൂ എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions