യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേര ആടിയുലയുകയാണ്. തുടരെ ഗവണ്‍മെന്റിന് വീഴ്ചകള്‍ വരുമ്പോള്‍ സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവമാകുകയാണ്. അടുത്ത മൂന്ന് മാസത്തില്‍ എല്ലാം നേരെയാക്കിയില്ലെങ്കില്‍ കീര്‍ സ്റ്റാര്‍മറുടെ കഥ കഴിയുമെന്നാണ് മുന്‍ ലേബര്‍ ഹോം സെക്രട്ടറി കൂടിയായ ലോര്‍ഡ് ഡേവിഡ് ബ്ലങ്കറ്റ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന് സാധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വരികയെന്നും അദ്ദേഹം വ്യക്തമാക്കി.

ചുറ്റുമുള്ള സ്വന്തം ടീമിനെ മെച്ചപ്പെടുത്താനും, നിയന്ത്രണം പിടിക്കാന്‍ രാഷ്ട്രീയ അനുഭവമുള്ള ആരെയെങ്കിലും നിയോഗിക്കാനും ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം ചൂണ്ടിക്കാണിച്ചു. വെസ് സ്ട്രീറ്റിംഗ് നേതൃസ്ഥാനത്തിനായി ശ്രമിക്കുന്നുവെന്ന തരത്തില്‍ ബ്രീഫിംഗ് നല്‍കിയതിന് പിന്നില്‍ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയാണെന്നാണ് കരുതുന്നത്.

ബജറ്റിന് തൊട്ടുമുന്‍പ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിച്ചത് ഗവണ്‍മെന്റിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം നാല് നേതാക്കള്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള തയ്യാറെടുപ്പുകളിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ സ്ട്രീറ്റിംഗ് തന്നെയാണ് മുന്നില്‍. ആഞ്ചെല റെയ്‌നര്‍, ഷബാന മഹ്മൂദ്, എഡ് മിലിബന്ദ് എന്നിവരുടെ അനുകൂലികളും പിന്തുണ അറിയിച്ച് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. റീവ്‌സിന് ഇന്‍കം ടാക്‌സ് വര്‍ദ്ധന അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നതോടെ സ്റ്റാര്‍മര്‍ക്ക് എതിരായ വെല്ലുവിളി വര്‍ദ്ധിക്കുകയാണ് ചെയ്തത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions