യു.കെ.വാര്‍ത്തകള്‍

600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം

നികുതി പണം കൊണ്ട് അഭയാര്‍ത്ഥികള്‍ക്ക് താമസവും ആനുകൂല്യവും നല്‍കുന്നതിന്റെ പേരില്‍ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ ചെലവ് കുറയ്ക്കാന്‍ ഹോട്ടലില്‍ നിന്ന് ഇവരെ മാറ്റാനുള്ള പദ്ധതിയിട്ട് തിരിച്ചടി നേരിടുകയാണ്.
ഹോട്ടലില്‍ നിന്ന് 600 പുരുഷ അഭയാര്‍ത്ഥികള്‍ക്ക് പഴയ സൈനിക ക്യാമ്പില്‍ താമസ സൗകര്യമൊരുക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയർത്തി സമീപവാസികള്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുറത്തു പോകണമെന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ പ്രതിഷേധിച്ചത്.

കിഴക്കന്‍ സസ്സെക്‌സിലെ ക്രോബറോ സൈനിക പരിശീലന ക്യാമ്പിലാണ് ഹോട്ടലില്‍ നിന്ന് മാറുന്നവരെ താമസിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉയരുന്നതിനാല്‍ ഇപ്പോ തന്നെ വീടുകളില്‍ പാനിക് അലാമുകള്‍ സ്ഥാപിച്ചു കഴിഞ്ഞു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍പോലും യുകെ വാസികളായ തങ്ങള്‍ക്കില്ലെന്നു പ്രതിഷേധക്കാര്‍ പറയുന്നു.

രണ്ടായിരം പേരോളം പങ്കെടുത്ത മാര്‍ച്ചിന് ശേഷം ഒരു പൊതുയോഗവും നടന്നു. മുദ്രാവാക്യം മുഴക്കിയ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സമ്മേളനം നടന്ന കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും പുറത്താക്കി. അഭയാര്‍ത്ഥികളെ തങ്ങളുടെ അയല്‍വക്കത്ത് താമസിപ്പിക്കാനുള്ള പദ്ധതി വേണ്ടെന്നും തങ്ങളുടെ സുരക്ഷ പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് കുടുംബമായിട്ടാണ് പലരും പ്രതിഷേധത്തിനിറങ്ങിയത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions