നാട്ടുവാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ; പ്രവാസിയക്ക് 1.5 കോടി രൂപ നഷ്ടമായി

പയ്യോളിയില്‍ ഡിജിറ്റല്‍ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പരാതിക്കാരനില്‍ നിന്നും സംഘം പണം തട്ടിയത്. പ്രവാസിയുടെ പരാതിയില്‍ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി.

പരാതിക്കാരനായ പ്രവാസിക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ചാണ് 1.5 കോടി രൂപ തട്ടിയത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ക്കായി പരാതിക്കാരന്റെ അക്കൌണ്ടാണ് ഉപയോഗിക്കുന്നതെന്നും ഈ അക്കൌണ്ടിലുള്ള തുക ഉടന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നുമായിരുന്നു നിര്‍ദേശം. തട്ടിപ്പുകാരുടെ ഭീഷണിയില്‍ ഭയന്ന പ്രവാസി ഉടന്‍ എസ്ബിഐ ബാങ്കിലുള്ള 1.5 കോടി രൂപ ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് മാറ്റി.

തുക മാറ്റിയതിന് ശേഷവും ദിവസങ്ങളോളം സംഘം പരാതിക്കാരനുമായി ബന്ധപ്പെട്ടു. പിന്നീടാണ് തട്ടിപ്പിനിരയായ കാര്യം പ്രവാസി അറിയുന്നത്. റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന് പിന്നാലെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക വിവാദ വാട്സ്ആപ്പ് ചാറ്റുമായി ചാനല്‍; നിയമപരമായി നേരിടുമെന്ന് രാഹുല്‍
  • കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; പ്രതിയ്ക്ക് വധശിക്ഷ
  • അമേരിക്കന്‍ വിസ നിരസിച്ചതിലുള്ള നിരാശ; യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി
  • കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ നഗരസഭ അംഗവും മകനും കസ്റ്റഡിയില്‍
  • ലണ്ടനില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു
  • സ്വര്‍ണക്കള്ളന്മാര്‍ ഒന്നൊന്നായി അകത്തേയ്ക്ക്; പത്മകുമാറിനെ കുടുക്കിയത് വാസുവിന്റെ മൊഴി
  • വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി
  • യുകെയില്‍ വച്ച് ഐഎസില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചെന്ന മകന്റെ മൊഴി; എന്‍ഐഎയ്ക്ക് കൈമാറും
  • പത്തനംതിട്ടയില്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
  • രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions