യു.കെ.വാര്‍ത്തകള്‍

10% കൗണ്‍സില്‍ ടാക്‌സ് ഷോക്കിന് കളമൊരുങ്ങി; ലക്ഷക്കണക്കിന് പേര്‍ക്ക് ഭാരമാകും

ലേബര്‍ സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് സംബന്ധിച്ച ആശ്വാസ വാര്‍ത്തകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ആശങ്കകള്‍ ധാരാളം ഉണ്ടുതാനും. ഇപ്പോള്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ 10 ശതമാനം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാണെന്ന് ദി ഐ പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഹിതപരിശോധന കൂടാതെ കൗണ്‍സില്‍ ടാക്‌സ് കൂട്ടാനുള്ള പണിയാണ് ഇപ്പോള്‍ ഒപ്പിയ്ക്കുന്നത്. ലണ്ടനിലെ അധികൃതര്‍ക്ക് കൗണ്‍സില്‍ ടാക്‌സ് നിരക്കുകള്‍ 5 ശതമാനത്തിന് മുകളിലേക്ക് കൂട്ടാന്‍ ജനങ്ങളുടെ അനുവാദം തേടേണ്ടതില്ലാത്ത സ്ഥിതിയാണ് വരുന്നത്.

പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ നികത്താന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. 'ഫെയര്‍ ഫണ്ടിംഗ് മോഡല്‍' എന്ന പേരിലാണ് ചാന്‍സലര്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുക. മധ്യ ലണ്ടനില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുകയെന്നാണ് കരുതുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിലായി നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ആദ്യ ഘട്ടമാണ് ഇത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിലെ ആറ് കൗണ്‍സിലുകള്‍ക്ക് 10 ശതമാനം വരെ കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താന്‍ ലേബര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. 4.99 ശതമാനത്തിന് മുകളില്‍ നികുതി വര്‍ദ്ധനയ്ക്ക് ഹിതപരിശോധന വേണമെന്നാണ് നിബന്ധന. ഇത് ഒഴിവാക്കി നല്‍കിക്കൊണ്ട് കൗണ്‍സിലുകളെ തോന്നുംപടി നികുതി കൂട്ടാന്‍ അനുവദിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions