യു.കെ.വാര്‍ത്തകള്‍

ലണ്ടനിലടക്കം വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച; താപനില -12 സെല്‍ഷ്യസിലേക്ക്

യുകെയില്‍ ഈ വര്‍ഷത്തില്‍ ആദ്യത്തെ മഞ്ഞുവീഴ്ചയുണ്ടായി. രാത്രിയോടെ -12 സെല്‍ഷ്യസ് വരെ താപനില താഴുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലണ്ടനില്‍ മഞ്ഞുവീഴാന്‍ ഇടയില്ലെന്നായിരുന്നു മുന്‍പ് കരുതിയിരുന്നത്. കൗണ്ടി ഡുര്‍ഹാം, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ മഞ്ഞിന് ഇടയിലൂടെ നടക്കാനുള്ള ബുദ്ധിമുട്ടും, കാറുകള്‍ ഡിഫ്രോസ്റ്റ് ചെയ്യേണ്ടി വരികയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.

ലേക്ക് ഡിസ്ട്രിക്ട് ഇപ്പോള്‍ വിന്റര്‍ വണ്ടര്‍ലാന്‍ായി മാറിയ അവസ്ഥയിലാണ്. നോര്‍ത്ത് യോര്‍ക്ക്ഷയറിലും മഞ്ഞുവീണതോടെ വീടുകള്‍ വെള്ളപുതച്ച നിലയിലായി. നോര്‍ത്തംബര്‍ലാന്‍ഡിലും മഞ്ഞുപുതച്ച പ്രഭാതത്തിലേക്കാണ് ജനങ്ങള്‍ ഉറക്കം ഉണര്‍ന്നത്.

യുകെയിലെ വിവിധ ഭാഗങ്ങളില്‍ റോഡിലും, റെയിലിലും യാത്ര ചെയ്യാനായി യാത്രക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. കൂടുതല്‍ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഐസിനും, മഞ്ഞിനുമുള്ള ഏഴ് മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സൗത്ത് ഇംഗ്ലണ്ടില്‍ താപനില 6 സെല്‍ഷ്യസിന് ചുറ്റുമായിരിക്കും. നോര്‍ത്തില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ 4 സെല്‍ഷ്യസിന് അടുത്തും താപനില ഉണ്ടാകും.

എന്നാല്‍ വൈകുന്നേരത്തോടെ താപനില -2 സെല്‍ഷ്യസിനും, 2 സെല്‍ഷ്യസിനും ഇടയിലേക്ക് താഴും. അടുത്ത ഏതാനും മണിക്കൂറുകളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞ് വിവിധ ഭാഗങ്ങളില്‍ വീഴുമെന്ന് മെറ്റ് വ്യക്തമാക്കി. ഇതോടെ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍, യെല്ലോ ആരോഗ്യ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions