യു.കെ.വാര്‍ത്തകള്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മരണമടഞ്ഞ ജോസ് മാത്യുവിന് വിടയേകാന്‍ മലയാളികള്‍; സംസ്‌കാരം ഡിസംബര്‍ 2ന്

സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ ബേഴ്സ്ലമില്‍ താമസിച്ചിരുന്ന ജോസ് മാത്യുവിന് ഡിസംബര്‍ 2 ന് യുകെ മലയാളികള്‍ യാത്രാമൊഴിയേകും. അന്ത്യകര്‍മ്മങ്ങള്‍ സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളി, ബര്‍സ്ലെലിലാണ് നടക്കുന്നത്. രാവിലെ 9മണിക്ക് വിശുദ്ധ കുര്‍ബാനയും 10.30 മുതല്‍ 11.30 വരെ പൊതു ദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്. സംസ്‌കാരം കീലെ സെമിത്തേരി, ന്യൂകാസിലില്‍ ഉച്ചയ്ക്ക് 12 മണിക്കു നടക്കും.

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി ഈ മാസം 12ാം തിയതിയാണ് ജോസ് മാത്യു മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

സംഭവ സമയം ഭാര്യ ഷീബ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വീട്ടില്‍ ഇളയ മകള്‍ മരിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് കുഴഞ്ഞുവീണത് കണ്ടതോടെ മകള്‍ സമീപവാസിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ സഹായം തേടി. സിപിആര്‍ നല്‍കി എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍ കെവിന്‍, കാരള്‍, മരിയ

സീറോ മലബാര്‍ സ്‌റ്റോക്ക് ഓണ്‍ട്രന്റ് മിഷന്‍ ഇടവകയിലെ ഡൊമിനിക് സാവിയോ യൂണിറ്റിന്റെ സജീവ അംഗമായിരുന്നു ജോസ് മാത്യു.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions