യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വിദേശികളുടെ എണ്ണം വന്‍തോതില്‍ കൂടുന്നു; അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' വേണമെന്ന് ആവശ്യം

യുകെയില്‍ താമസിക്കുന്ന അഞ്ചിലൊന്ന് ആളുകളും വിദേശത്ത് പിറന്നവര്‍ എന്ന് ഇമിഗ്രേഷന്‍ ഡാറ്റ. 19.6 ശതമാനം യുകെ ജനസംഖ്യയും വിദേശത്ത് ജനിച്ചവരാണെന്നാണ് ഇമിഗ്രേഷന്‍ ഡാറ്റ വ്യക്തമാകുന്നത്
എന്നാല്‍ രാജ്യത്തെ സംബന്ധിച്ച് ഇമിഗ്രേഷന്‍ അവരുടെ സാമ്പത്തിക രംഗത്തിനും, ഹെല്‍ത്ത് സര്‍വ്വീസിനും ഏറെ പ്രധാനമാണ്. നിയമപരമായ കുടിയേറ്റത്തിനൊപ്പം അനധികൃത കുടിയേറ്റവും ചേരുന്നതോടെ നാട്ടിലെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലെത്തുന്നുവെന്ന പ്രചരണമാണ് റിഫോം യുകെ നടത്തുന്നത്.

ഈ പ്രചരണം ഏറ്റുപിടിച്ച് നിയന്ത്രണം കടുപ്പിച്ച് വോട്ട് നഷ്ടം ഒഴിവാക്കാനാണ് ലേബര്‍ ഗവണ്‍മെന്റിന്റെ ശ്രമം. ഇതിനിടെയാണ് രാജ്യത്ത് താമസിക്കുന്ന അഞ്ചിലൊരാള്‍ യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. ഇതോടെ അടുത്ത വര്‍ഷം 'എമര്‍ജന്‍സി സെന്‍സസ്' നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വിദേശത്ത് ജനിച്ച ആളുകളുടെ യഥാര്‍ത്ഥ തോത് മനസ്സിലാക്കാന്‍ സെന്‍സസ് നടത്തണമെന്നാണ് ഇതിന് അനുകൂലമായി സംസാരിക്കുന്നവരുടെ നിലപാട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഇമിഗ്രേഷന്‍ ഡാറ്റ അനലൈസ് ചെയ്തതില്‍ നിന്നുമാണ് ഇത് പുറത്തുവരുന്നത്. ഇത് പ്രകാരം 19.6 ശതമാനം യുകെ ജനസംഖ്യയും വിദേശത്ത് ജനിച്ചവരാണെന്നാണ് വ്യക്തമാകുന്നത്.

2021 സെന്‍സസിലെ 16 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ധന. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഉയര്‍ന്ന തോതിലുള്ള ജനസംഖ്യാ വര്‍ധനവാണ് ഉണ്ടായതെന്നാണ് ഇതില്‍ വ്യക്തമാകുന്നത്. ഏകദേശം 2.9 മില്ല്യണ്‍ ബ്രിട്ടീഷ് ഇതര ജനസമൂഹം ഈ കാലയളില്‍ രാജ്യത്ത് എത്തി. ഈ കണക്കുകള്‍ പ്രകാരം യുകെയിലെത്തിയ 25 പേരില്‍ ഒരാള്‍ വീതം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് പ്രവേശിച്ചവരാണെന്നാണ് വ്യക്തമാകുന്നത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions