യു.കെ.വാര്‍ത്തകള്‍

ശൈത്യകാലത്ത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി യുകെയില്‍ വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു

ശൈത്യകാലത്ത് യുകെയിലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി, ഗ്യാസ് നിരക്ക് കൂടുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്‌ ലന്‍ഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ വൈദ്യുതി - വാതക നിരക്ക് വര്‍ധനവ് നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 0.2% മാത്രമുള്ള വര്‍ധനയാണെങ്കിലും കടുത്ത ശൈത്യകാലത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് കനത്ത ആശങ്ക സൃഷ്ടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നയവും പ്രവര്‍ത്തന ചെലവുകളും ആണ് ഈ മാറ്റത്തിന് പ്രധാന കാരണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

വൈദ്യുതി യൂണിറ്റ് നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന. ഉപയോഗം കൂടുതലുള്ളവര്‍ക്ക് ബില്‍ വര്‍ധന കൂടുതലായിരിക്കും. സ്ഥിരചാര്‍ജുകളും 2-3% വരെ ഉയരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് കുറയ്ക്കാള്‍ ഫിക്സഡ് താരിഫുകള്‍ തെരഞ്ഞെടുക്കാനാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. അതേസമയം പല കുടുംബങ്ങളുടെയും കടബാധ്യത ഇത് കൂട്ടുമെന്ന വിമര്‍ശനം ശക്തമാണ്.

ഏപ്രില്‍ മുതല്‍ കൂടിയ നിലയില്‍ നിരക്ക് വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. നെറ്റ് സീറോ പദ്ധതികളും വൈദ്യുതി-വാതക ശൃംഖലയുടെ പരിപാലന ചെലവുകളും ഇതിന് കാരണമാകുമെന്ന് അവര്‍ പറയുന്നു. അതേസമയം, വാറ്റ് നീക്കം ചെയ്യുന്നതു പോലുള്ള നടപടികളിലൂടെ സര്‍ക്കാര്‍ അധിക സഹായം നല്‍കിയേക്കാം എന്ന സൂചനയും പുറത്തു വരുന്നുണ്ട്.

  • പെന്‍ഷന്‍കാര്‍ക്ക് ബജറ്റില്‍ 550 പൗണ്ട് ഉത്തേജനത്തിന് സാധ്യത; ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ചാല്‍ മറ്റു നികുതിയും
  • അഭയാര്‍ത്ഥികളെ സൈനിക ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനം; പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി
  • മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടി
  • തെരഞ്ഞെടുപ്പിന് മുമ്പേ സ്റ്റാര്‍മര്‍ മാറണമെന്ന അഭിപ്രായത്തില്‍ 54% ലേബര്‍ അംഗങ്ങളും
  • സ്വിന്‍ഡണില്‍ വീടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; 13-കാരി കസ്റ്റഡിയില്‍
  • ബെല്‍ഫാസ്റ്റിലെ ഹോട്ടലിലെത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയ മലയാളിയ്ക്ക് ജയിലും നാടുകടത്തലും
  • ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ 14 സീറ്റില്‍ ഒതുങ്ങുമെന്ന്
  • ക്രിസ്മസിന് ട്രെയിന്‍ യാത്രാ ദുരിതം സമ്മാനിക്കാന്‍ നാല് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് ആര്‍എംടി
  • നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും 5 വര്‍ഷം കഴിഞ്ഞാല്‍ സെറ്റില്‍മെന്റ്; കെയര്‍ വിസക്കാര്‍ക്ക് 15 വര്‍ഷം
  • ഒരാഴ്ച മുമ്പ് ദേശീയ ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നെങ്കില്‍ 23,000 പേരെ രക്ഷിക്കാമായിരുന്നു; കോവിഡ് അന്വേഷണ റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions