യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥികളെ സൈനിക ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനം; പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി

ചെലവ് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ നിന്ന് സൈനിക ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ നൂറുകണക്കിന് പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

അടുത്ത മാസം അവസാനത്തോടെ കിഴക്കന്‍ സസെക്‌സിലെ ക്രോബറോവിലെ സൈനിക കേന്ദ്രത്തിലേക്ക് 600 അഭയാര്‍ത്ഥികളെ മാറ്റാനാണ് ഹോം ഓഫീസിന്റെ തീരുമാനം. പ്രദേശവാസികളുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് വിമര്‍ശനം.

അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ക്യാമ്പില്‍ നിന്നുള്ള സൈനികരെ മാറ്റാനൊരുങ്ങുകയാണ്. ഇതിനിടെ ഇംഗ്ലീഷ് പതാകകളും പ്ലക്കാര്‍ഡുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. നൂറിലേറെ പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ചെറു ബോട്ടുകളില്‍ അനധികൃതമായി യുകെയിലേക്ക് കടന്നുകയറിയവരെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ രണ്ടു സ്ഥലങ്ങളില്‍ ഒന്നാണ് ക്രോബറോ.

അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്ന അനധികൃതമായി കുടിയേറിയ പലരും ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരെന്ന റിപ്പോര്‍ട്ടുകള്‍ വരെ പുറത്തുവന്നിരുന്നു. തങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഇത്തരക്കാര്‍ ഭീഷണിയാണെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions