നാട്ടുവാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക വിവാദ വാട്സ്ആപ്പ് ചാറ്റുമായി ചാനല്‍; നിയമപരമായി നേരിടുമെന്ന് രാഹുല്‍

തനിക്കെതിരായ ലൈംഗിക ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പുറത്ത് വന്ന ഓഡിയോയില്‍ പുതുതായി ഒന്നുമില്ലെന്നും ഇതൊക്കെ മുന്‍പും ചര്‍ച്ച ചെയ്തതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. എപ്പോള്‍ എന്നത് എന്റെ സൗകര്യമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ഈ സമയത്ത് ഓഡിയോ പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളതെന്നും രാഹുല്‍ പറഞ്ഞു. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്കുള്ള വിശദീകരണം അന്വേഷണത്തിന് ശേഷം പറയും. നിയമപരമായ പോരാട്ടങ്ങള്‍ നടത്തും.- എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നതെന്നും അസഭ്യം പറയുന്നതെന്നും പറഞ്ഞുള്ള ഫോണ്‍ സംഭാഷണമാണ് ചാനല്‍ പുറത്തുവന്നത്. ലെെംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.

  • കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; പ്രതിയ്ക്ക് വധശിക്ഷ
  • അമേരിക്കന്‍ വിസ നിരസിച്ചതിലുള്ള നിരാശ; യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി
  • കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ നഗരസഭ അംഗവും മകനും കസ്റ്റഡിയില്‍
  • ലണ്ടനില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി അന്തരിച്ചു
  • സ്വര്‍ണക്കള്ളന്മാര്‍ ഒന്നൊന്നായി അകത്തേയ്ക്ക്; പത്മകുമാറിനെ കുടുക്കിയത് വാസുവിന്റെ മൊഴി
  • വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി
  • പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ; പ്രവാസിയക്ക് 1.5 കോടി രൂപ നഷ്ടമായി
  • യുകെയില്‍ വച്ച് ഐഎസില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചെന്ന മകന്റെ മൊഴി; എന്‍ഐഎയ്ക്ക് കൈമാറും
  • പത്തനംതിട്ടയില്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
  • രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions