യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് വെയ്റ്റിംഗ് സമയം കുറയ്ക്കാന്‍ നൂറുകണക്കിന് പുതിയ 'വണ്‍ സ്റ്റോപ്പ് ഷോപ്പുകള്‍'; സുപ്രധാന പ്രഖ്യാപനത്തിന് റീവ്‌സ്

എന്‍എച്ച്എസില്‍ ചികിത്സ ലഭിക്കാന്‍ രോഗികള്‍ക്ക് വേണ്ടിവരുന്ന കാത്തിരിപ്പ് സമയം കൂടുന്നത് വലിയ തലവേദനയാണ്. വെയ്റ്റിംഗ് സമയം കുറയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല. മാത്രമല്ല, മുന്‍പ് നേടിയ മുന്നേറ്റങ്ങള്‍ പോലും നഷ്ടമാകുന്നുവെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ ബജറ്റില്‍ എന്‍എച്ച്എസിന് സഹായകമാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി പുതിയ എന്‍എച്ച്എസ് 'വണ്‍ സ്റ്റോപ്പ് ഷോപ്പുകള്‍' തുടങ്ങാന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം നൂറുകണക്കിന് സെന്ററുകള്‍ ആരംഭിച്ച് വെയ്റ്റിംഗ് സമയം ചുരുക്കാനുള്ള യത്‌നമാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുക.

ജിപിമാര്‍, നഴ്‌സുമാര്‍, ഡെന്റിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നിവരെ ഒരു കുടക്കീഴിലാക്കുന്ന 250 നെയ്ബറിംഗ് ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിക്കാനാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ലക്ഷ്യം. ഏറ്റവും ദരിദ്രമായ മേഖലകളിലാണ് ഇതിന് ആരംഭം കുറിയ്ക്കുക.

'എന്‍എച്ച്എസ് വെയ്റ്റിംഗ് സമയം കുറയ്ക്കാനും, കടം, കുറയ്ക്കാനും, ജീവിതച്ചെലവ് കുറയ്ക്കാനും ഉള്‍പ്പെടെ രാജ്യത്തിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ ഞങ്ങള്‍ ഏത് വിധത്തിലാണ് ഡെലിവെര്‍ ചെയ്യുന്നതെന്ന് ബജറ്റില്‍ കാണാം. ഹെല്‍ത്ത് കെയര്‍ രോഗികളുടെ പടിവാതില്‍ക്കല്‍ എത്തിച്ച് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കും. കൂടാതെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്‍എച്ച്എസിന്റെ ഉത്പാദനക്ഷമതയും ഉയര്‍ത്തും. റെക്കോര്‍ഡ് നിക്ഷേപവും, കര്‍ശനമായ പരിഷ്‌കാരങ്ങളും എന്‍എച്ച്എസ് രോഗികള്‍ക്ക് ലഭിക്കേണ്ട മികച്ച പരിചരണം ലഭ്യമാക്കും', റീവ്‌സ് പറയുന്നു.

300 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് ടെക് ഉത്തേജനം നല്‍കി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് രോഗികളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.

  • അടുത്ത തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ കൂട്ടുകക്ഷി ഭരണത്തിലേക്കെന്ന്
  • ഡിജിറ്റല്‍ നികുതിയുടെ പേരില്‍ യുകെ- യുഎസ് ബന്ധം വഷളാകുന്നു
  • കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍
  • പ്രതികൂല സാഹചര്യത്തിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയുന്നു; ഏറ്റവും കുറഞ്ഞ ഫിക്‌സഡ് ഡീലുകള്‍ 4.5 ശതമാനത്തില്‍
  • പത്തിലൊന്ന് എന്‍എച്ച്എസ് ഓപ്പറേഷനുകളും റദ്ദാക്കുന്നത് ഡേറ്റിന്റെ അന്ന്! വെയ്റ്റിംഗ് ലിസ്റ്റില്‍ 6 മില്ല്യണിലേറെ രോഗികള്‍
  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions