യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു

ലൈംഗികാരോപണങ്ങളും കുട്ടിപീഡകനായുള്ള ബന്ധവും മൂലം തിരിച്ചടി നേരിട്ട ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന സാധാരണ ബ്രിട്ടീഷ് പൗരനിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന്റെ അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രാജകീയ സ്ഥാനപ്പേരുകള്‍ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് പൂര്‍ത്തിയാക്കിക്കൊണ്ട് ആണ് എല്ലാ അവകാശങ്ങളും തിരിച്ചെടുത്തത്.

മുന്‍ യോര്‍ക്ക് ഡ്യൂക്കിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗ്രാറ്റര്‍ അംഗത്വമാണ് ചാള്‍സ് രാജാവ് തിങ്കളാഴ്ച ഔദ്യോഗികമായി റദ്ദാക്കിയത്. 1348-ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ഏറ്റവും പഴക്കമേറിയ ബ്രിട്ടീഷ് ഓര്‍ഡര്‍ ഓഫ് ഷിവല്‍റിയാണ് ഇത്. ആന്‍ഡ്രൂവിന്റെ നൈറ്റ് ഓഫ് ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി റോയല്‍ വിക്ടോറിയ ഓര്‍ഡറിന്റെയും കാലാവധി അവസാനിച്ചതായി യുകെയുടെ ഔദ്യോഗിക പബ്ലിക് റെക്കോര്‍ഡായ ദി ഗസറ്റില്‍ പ്രഖ്യാപിച്ചു.

അതേസമയം, ഈ ക്രിസ്മസ് കാലം കൂടി ആന്‍ഡ്രൂ വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജില്‍ തങ്ങുമെന്നാണ് വെളിപ്പെടുത്തല്‍. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രമായിരിക്കും ഇയാള്‍ സമ്പൂര്‍ണ്ണ വനവാസത്തിനായി സാന്‍ഡിഗ്രാമിലേക്ക് പോകുക. ആന്‍ഡ്രൂവിന്റെ ബാക്കിയുള്ള എല്ലാ രാജകീയ പദവികളും, സ്ഥാനപ്പേരുകളും റദ്ദാക്കുന്നതായി രാജാവ് ഗവണ്‍മെന്റിന് ഔദ്യോഗികമായി അയച്ച റോയല്‍ വാറണ്ടിലൂടെയാണ് വ്യക്തമാക്കിയത്.

നിലവില്‍ റോയല്‍ നേവിയുടെ വൈസ് അഡ്മിറല്‍ പദവിയാണ് ആന്‍ഡ്രൂവിന് ബാക്കിയുള്ളത്. എന്നാല്‍ സൈനിക പദവി നീക്കം ചെയ്യേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. എത്രയും വേഗം ഇതിനുള്ള നടപടിയെടുക്കാന്‍ ഡിഫന്‍സ് മേധാവികള്‍ക്ക് ഉപദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ നുണകള്‍ പറഞ്ഞതും, ഇര വിര്‍ജിനിയ ജിഫ്രെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ഒപ്പം ആന്‍ഡ്രൂ നടത്തിയ ഇമെയില്‍ ഇടപാടുകള്‍ കൂടുതല്‍ നാണക്കേടായി മാറുമെന്ന് ഉറപ്പായതോടെയാണ് രാജാവിന് സ്വന്തം സഹോദരനെ പടിയിറക്കേണ്ടി വന്നത്.

  • ഇംഗ്ലണ്ടില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അക്രമം നേരിട്ടതായി സര്‍വേ
  • യുകെയില്‍ പെട്രോള്‍ വില 18 മാസത്തെ ഉയര്‍ച്ചയില്‍; വാറ്റ് ഇനത്തില്‍ ഖജനാവിലേക്ക് ഒഴുകുക 1 ബില്ല്യണ്‍ പൗണ്ട്
  • ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ വിലക്കയറ്റ ഭീഷണി; യുദ്ധം നീണ്ടാല്‍ പ്രതിസന്ധികളേറെ
  • രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തറയിലിടിച്ചു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം
  • ബ്രിട്ടനില്‍ ശക്തമായ കാറ്റിന് സാധ്യത; ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും
  • യുകെയിലെ മൂന്ന് പ്രമുഖ ബാങ്കുകളുടെ ആപ്പുകളില്‍ സാങ്കേതിക തകരാര്‍; മറ്റുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
  • അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്
  • കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗം തടയാന്‍ കര്‍ശന നടപടികള്‍
  • വീട് വാങ്ങിയവര്‍ക്കും മോര്‍ട്ട്ഗേജ് എടുത്തവര്‍ക്കും ഇരുട്ടടി; മോര്‍ട്ട്ഗേജ് പലിശ നിരക്കുകള്‍ 5 ശതമാനം കടന്ന് മുന്നോട്ട്
  • തൊഴിലില്ലായ്മ കൂടാന്‍ പ്രധാനകാരണം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന- സമ്മതിച്ചു ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions