യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു

ലൈംഗികാരോപണങ്ങളും കുട്ടിപീഡകനായുള്ള ബന്ധവും മൂലം തിരിച്ചടി നേരിട്ട ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന സാധാരണ ബ്രിട്ടീഷ് പൗരനിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന്റെ അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രാജകീയ സ്ഥാനപ്പേരുകള്‍ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് പൂര്‍ത്തിയാക്കിക്കൊണ്ട് ആണ് എല്ലാ അവകാശങ്ങളും തിരിച്ചെടുത്തത്.

മുന്‍ യോര്‍ക്ക് ഡ്യൂക്കിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗ്രാറ്റര്‍ അംഗത്വമാണ് ചാള്‍സ് രാജാവ് തിങ്കളാഴ്ച ഔദ്യോഗികമായി റദ്ദാക്കിയത്. 1348-ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ഏറ്റവും പഴക്കമേറിയ ബ്രിട്ടീഷ് ഓര്‍ഡര്‍ ഓഫ് ഷിവല്‍റിയാണ് ഇത്. ആന്‍ഡ്രൂവിന്റെ നൈറ്റ് ഓഫ് ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി റോയല്‍ വിക്ടോറിയ ഓര്‍ഡറിന്റെയും കാലാവധി അവസാനിച്ചതായി യുകെയുടെ ഔദ്യോഗിക പബ്ലിക് റെക്കോര്‍ഡായ ദി ഗസറ്റില്‍ പ്രഖ്യാപിച്ചു.

അതേസമയം, ഈ ക്രിസ്മസ് കാലം കൂടി ആന്‍ഡ്രൂ വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജില്‍ തങ്ങുമെന്നാണ് വെളിപ്പെടുത്തല്‍. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രമായിരിക്കും ഇയാള്‍ സമ്പൂര്‍ണ്ണ വനവാസത്തിനായി സാന്‍ഡിഗ്രാമിലേക്ക് പോകുക. ആന്‍ഡ്രൂവിന്റെ ബാക്കിയുള്ള എല്ലാ രാജകീയ പദവികളും, സ്ഥാനപ്പേരുകളും റദ്ദാക്കുന്നതായി രാജാവ് ഗവണ്‍മെന്റിന് ഔദ്യോഗികമായി അയച്ച റോയല്‍ വാറണ്ടിലൂടെയാണ് വ്യക്തമാക്കിയത്.

നിലവില്‍ റോയല്‍ നേവിയുടെ വൈസ് അഡ്മിറല്‍ പദവിയാണ് ആന്‍ഡ്രൂവിന് ബാക്കിയുള്ളത്. എന്നാല്‍ സൈനിക പദവി നീക്കം ചെയ്യേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. എത്രയും വേഗം ഇതിനുള്ള നടപടിയെടുക്കാന്‍ ഡിഫന്‍സ് മേധാവികള്‍ക്ക് ഉപദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ നുണകള്‍ പറഞ്ഞതും, ഇര വിര്‍ജിനിയ ജിഫ്രെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ഒപ്പം ആന്‍ഡ്രൂ നടത്തിയ ഇമെയില്‍ ഇടപാടുകള്‍ കൂടുതല്‍ നാണക്കേടായി മാറുമെന്ന് ഉറപ്പായതോടെയാണ് രാജാവിന് സ്വന്തം സഹോദരനെ പടിയിറക്കേണ്ടി വന്നത്.

  • ബര്‍മിംഗ്ഹാമില്‍ കത്തി ആക്രമണങ്ങള്‍ പെരുകി; ബോധവല്‍ക്കരണവുമായി പോലീസ്
  • ഇംഗ്ലണ്ടില്‍ 40 ലക്ഷം കുട്ടികള്‍ സാമ്പത്തിക പീഡനത്തിന്റെ ഇരകള്‍! സാമ്പത്തിക നിയന്ത്രണങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നു
  • ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാന്‍ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎ
  • അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി കിട്ടില്ല !
  • യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍
  • ജനത്തെ വലച്ച രണ്ട് ബജറ്റുകള്‍: റേച്ചല്‍ റീവ്‌സിന്റെ കസേര മാസങ്ങള്‍ക്കുള്ളില്‍ തെറിക്കുമെന്ന് വോട്ടര്‍മാര്‍
  • തിങ്കളും ചൊവ്വയും യുകെയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
  • ഡോക്ടര്‍മാരുടെ യൂണിയനുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി; ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു
  • ക്രിസ്മസിന് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വഴിയൊരുങ്ങുന്നു; മോര്‍ട്ട്‌ഗേജ് കാര്‍ക്ക് ആശ്വാസം
  • ലണ്ടന്‍ കൗണ്‍സിലുകളില്‍ സൈബര്‍ ആക്രമണം; താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions