യു.കെ.വാര്‍ത്തകള്‍

സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്

സൂപ്പര്‍ഫ്ലൂ പ്രതിസന്ധിക്കൊപ്പം എന്‍എച്ച്എസ് പ്രവര്‍ത്തനം അവതാളത്തിലാക്കാന്‍ തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്. ഫ്ലൂ കേസുകള്‍ റെക്കോര്‍ഡ് തോതില്‍ കൂടുന്നതിനിടെ പ്രധാനമന്ത്രിയുടെയും, ഹെല്‍ത്ത് സെക്രട്ടറിയുടെയും അഭ്യര്‍ത്ഥനകള്‍ തള്ളിയാണ് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുമായി മുന്നോട്ട് പോവുന്നത്. അവസാനവട്ട ഇടപെടല്‍ നടത്തി സമരം ഒത്തുതീര്‍ക്കാമെന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് ബിഎംഎ തിരിച്ചടി നല്‍കിയിരിക്കുന്നത്.

ഇതോടെ നാളെ മുതല്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ പണിമുടക്ക് തടസ്സമില്ലാതെ തുടരും. ക്രിസ്മസിന് തൊട്ടുമുന്‍പ് വരെയാണ് സമരം നീളുക. സമരം ഒഴിവാക്കാനായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് പുതിയ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫര്‍ അംഗങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചപ്പോള്‍ 83 ശതമാനം പേരും ഇത് തള്ളാനാണ് വോട്ട് ചെയ്തത് എന്നാണു അവര്‍ പറഞ്ഞത് .

സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗ് പോസ്റ്റുകള്‍ വിപുലീകരിക്കാനും, എക്‌സാം ഫീസ് പോലെ പോക്കറ്റില്‍ നിന്നും ചെലവാകുന്ന തുക കവര്‍ ചെയ്യാമെന്നുമാണ് സ്ട്രീറ്റിംഗ് ഓഫര്‍ ചെയ്തത്. വിന്റര്‍ സമ്മര്‍ദത്തിനൊപ്പം പ്രതീക്ഷിച്ചതിലും നേരത്തെ ഫ്ലൂ സീസണ്‍ കൊണ്ടുപിടിച്ചതും ചേര്‍ന്നാണ് എന്‍എച്ച്എസില്‍ ദുരിതം സമ്മാനിക്കുന്നത്. ഈ ഘട്ടത്തില്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ച് രോഗികളെ അപകടത്തിലാക്കുന്ന ഡോക്ടര്‍മാരുടെ പ്രഖ്യാപനങ്ങളെ സ്ട്രീറ്റിംഗ് അപലപിച്ചു.

അപകടം പിടിച്ച സമയത്ത് ക്രിസ്മസ് പണിമുടക്ക് നടത്തി എന്‍എച്ച്എസിന് ആഘാതം നല്‍കാനാണ് ബിഎംഎ തീരുമാനിച്ചിരിക്കുന്നത്. ജനുവരിയിലേക്ക് ഇത് മാറ്റിവെയ്ക്കാന്‍ പോലും ഇവര്‍ തയാറായില്ല. രോഗികളുടെ സുരക്ഷയോ, മറ്റ് എന്‍എച്ച്എസ് ജീവനക്കാരുടെ അവസ്ഥയോ ബിഎംഎയ്ക്ക് പ്രശ്‌നമല്ല, സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions