നാട്ടുവാര്‍ത്തകള്‍

യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം

യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച അരുംകൊല നടന്നിട്ടു മൂന്ന് വര്‍ഷം പൂര്‍ത്തിയായി. കെറ്ററിങില്‍ നഴ്സായ അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. 2022 ഡിസംബര്‍ 15നാണ് യുകെ മലയാളികളെ ഞെട്ടിച്ച അരുംകൊലകള്‍ നടന്നത്. ഭാര്യയെ സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് (52) നോര്‍ത്താംപ്ടണ്‍ഷെയര്‍ ക്രൗണ്‍ കോടതി 40 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2023 ജൂലൈ 3 നാണ് ശിക്ഷ വിധിച്ചത്. ഏകദേശം 92 വയസുവരെ ജയിലില്‍ കിടക്കേണ്ടി വരും.

ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തില്‍ എന്തുസംഭവിച്ചെന്ന് അറിയില്ല എന്നാണു കോടതിയില്‍ പറഞ്ഞത്. എങ്കിലും കുറ്റം ഏല്‍ക്കുന്നതായി സമ്മതിച്ചു. പ്രതിയായ സാജു കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ നടത്തേണ്ടതായി വരുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ അഞ്ജുവിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

മദ്യ ലഹരിയിലാണ് സാജു കുറ്റകൃത്യം നടത്തിയത്. ആശ്രിത വീസയില്‍ ബ്രിട്ടനില്‍ എത്തിയ സാജുവിനു ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും ബെംഗളുരില്‍ വച്ചാണു കണ്ടുമുട്ടിയതും പ്രണയിച്ചു വിവാഹം കഴിച്ചതും. ഇവര്‍ ഏറെ നാള്‍ സൗദിയില്‍ ജോലി ചെയ്തതിനു ശേഷമാണ് യുകെയിലെത്തിയത്.

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ജുവിനും മക്കള്‍ക്കും അന്ന് വിവിധ ഇടങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. നഴ്സസ് പണിമുടക്കു നടക്കുമ്പോള്‍ അഞ്ജു ജോലി ചെയ്തിരുന്ന കെറ്ററിങ് ജനറല്‍ എന്‍എച്ച്എസ് ആശുപത്രിക്കു മുന്നില്‍ ആര്‍സിഎന്‍ പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ചാണ്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സഹപ്രവര്‍ത്തകര്‍ അഞ്ജുവിന്റെ ഓര്‍മയ്ക്കായി ആശുപത്രി വളപ്പില്‍ ചെറി ബ്ലോസം ചെടി നട്ടിരുന്നു.

അഞ്ജുവിന്റെ മക്കള്‍ പഠിച്ച കെറ്ററിങ്‌ പാര്‍ക്ക്‌ ഇന്‍ഫന്റ് സ്കൂളുകളില്‍ ബലൂണുകള്‍ ആകാശത്തേക്കു പറത്തി ജീവയെയും ജാന്‍വിയെയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനുസ്മരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം കണ്ണീരോടെ സഹപ്രവര്‍ത്തകര്‍ അഞ്ജുവിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി നട്ട ബ്ലോസം ചെടിയുടെ ചുവട്ടില്‍ ഒത്തു കൂടിയിരുന്നു. അഞ്ജുവിന്റെ മലയാളിയായ സഹപ്രവര്‍ത്തകര്‍ മനോജ് മാത്യു അടക്കമുള്ളവരാണ് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുകൂടിയത്. തദ്ദേശിയായ വാര്‍ഡ് മാനേജര്‍ റേച്ചല്‍ ഉള്‍പ്പെടെ ഉള്ളവരും എത്തിയിരുന്നു.

ജയിലില്‍ കഴിയുന്ന സാജുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും അറിയില്ലന്നാണ് സൂചന.

  • ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, കുഞ്ഞിന് ഗുരുതരം
  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions