യു.കെ.വാര്‍ത്തകള്‍

ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍

ഇനിയൊരു തെരഞ്ഞെടുപ്പ് തിരിച്ചടി കൂടി താങ്ങാനുള്ള ശേഷിയില്ലാത്തതിനാല്‍ മേയ് മാസത്തിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് നാട്ടിവയ്ക്കാന്‍ ലേബര്‍ സര്‍ക്കാര്‍. ലോക്കല്‍ തെരഞ്ഞെടുപ്പ് ലേബറിന്റെ വീഴ്ചകള്‍ക്ക് എതിരായ വിധിയെഴുത്തായി മാറുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെ ഈ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കാന്‍ കീര്‍ സ്റ്റാര്‍മറും സംഘവും വഴിയൊരുക്കുകയാണ്.
ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെയ്ക്കാനുള്ള വഴിയൊരുക്കാനായി 63 കൗണ്‍സിലുകളെയാണ് അസാധാരണ നീക്കത്തില്‍ ഗവണ്‍മെന്റ് ക്ഷണിച്ചിരിക്കുന്നത്. സ്റ്റാര്‍മറുടെ നേതൃത്വം സംബന്ധിച്ച ലിറ്റ്മസ് പരിശോധനയായി ഇത് മാറുമെന്നാണ് വ്യാപകമായി നിരീക്ഷിക്കുന്നത്.

എന്നാല്‍ ഈ നീക്കം 10 മില്ല്യണിലേറെ ജനങ്ങളുടെ വോട്ടവകാശമാണ് ഇല്ലാതാക്കുന്നത്. ഇതില്‍ പകുതി കൗണ്‍സിലുകളും ലേബര്‍ നേതൃത്വത്തിലുള്ളതാണ്. ഇതുവഴി പാര്‍ട്ടിയുടെ നഷ്ടം തല്‍ക്കാലം കുറയ്ക്കാനും, സ്റ്റാര്‍മറിന് പിടിച്ചുനില്‍ക്കാനും കഴിയുമെന്നാണ് ഗുണം.

ചില മേഖലകളില്‍ ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നത്. ഇതോടെ നാല് വര്‍ഷത്തിന് പകരം പല കൗണ്‍സിലര്‍മാരുടെയും കാലാവധി ഏഴ് വര്‍ഷമായി മാറും. ഈ നടപടി സ്വേച്ഛാധിപത്യപരമാണെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് കുറ്റപ്പെടുത്തി. 'ഒരു ബനാന റിപബ്ലിക്കില്‍ മാത്രമാണ് ഇത്തരം നിരോധനങ്ങള്‍. സ്റ്റാര്‍മറിന് കീഴില്‍ അതാണ് സംഭവിക്കുന്നത്', ഫരാഗ് വിമര്‍ശിച്ചു.

ലേബര്‍ വോട്ടര്‍മാരെ ഭയന്നോടുകയാണെന്ന് ടോറി ഇലക്ഷന്‍ വക്താവ് ജെയിംസ് ക്ലെവര്‍ലി പ്രതികരിച്ചു.ലോക്കല്‍ ഗവണ്‍മെന്റുകളെ അപ്പാടെ പരിഷ്‌കരിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍, അത് നടക്കില്ല. ഈ വര്‍ഷം ആദ്യം ലേബര്‍ മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ജനാധിപത്യ നടപടികളെ ദുരുപയോഗിക്കുകയാണ്, ക്ലെവര്‍ലി പറഞ്ഞു.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions