യു.കെ.വാര്‍ത്തകള്‍

യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു

യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി തുടരെ മരണവാര്‍ത്തകള്‍. ക്രിസ്മസിന് ഒരുങ്ങുന്ന മലയാളികള്‍ക്ക് വലിയ ആഘാതമാണ് അപ്രതീക്ഷിതമായുള്ള വിയോഗങ്ങള്‍. ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ കഴിഞ്ഞ ദിവസം അന്തരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.

കണ്ണൂര്‍ ജില്ലയില്‍ ആലക്കോടിന് സമീപം തേര്‍ത്തല്ലി സ്വദേശിയും കടിയന്‍കുന്നേല്‍ കുടുംബാംഗവുമായ അദ്ദേഹം ന്യൂകാസിലില്‍ ആയിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുറേ വര്‍ഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില ക്രമേണ വഷളായതിനെ തുടര്‍ന്നാണ് ഇന്ന് വിടവാങ്ങിയത്.

ഭാര്യ എല്‍സമ്മ ബിജു കോട്ടയം മുട്ടുചിറ സ്വദേശിനിയാണ്. കെവിന്‍ ബിജുവുമാണ് ഏകമകന്‍. ഔര്‍ ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍, ന്യൂകാസില്‍ ഇടവകാംഗമായിരുന്ന ബിജു മാത്യു ദേവാലയ പ്രവര്‍ത്തനങ്ങളിലും ആത്മീയ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

യുകെയിലെത്തിയ ആദ്യകാലം മുതല്‍ സാമൂഹിക സേവന രംഗങ്ങളില്‍ സജീവമായിരുന്ന ബിജു മാത്യു, ഏത് ആവശ്യത്തിനും സഹായിക്കാന്‍ സന്നദ്ധനായ വ്യക്തിയായിരുന്നു. ന്യൂകാസിലിലെ മലയാളി അസോസിയേഷനുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions