യു.കെ.വാര്‍ത്തകള്‍

സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍

അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. എന്നാല്‍ തങ്ങളുടെ ആവശ്യത്തിന്മേല്‍ അനുകൂല തീരുമാനം എന്ന നിബന്ധന അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ കൂടുതല്‍ സമരങ്ങള്‍ ഒഴിവാക്കാനുള്ള ഉദ്ദേശത്തോടെയാണ് ചര്‍ച്ചയ്ക്ക് തയാറാകുന്നതെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്.

പുരോഗമനപരമായ നിലപാടുമായി ചര്‍ച്ചയ്ക്ക് എത്താനാണ് വെസ് സ്ട്രീറ്റിംഗിനെ ബിഎംഎ ഉപദേശിക്കുന്നത്. കഴിഞ്ഞ പണിമുടക്ക് ഒഴിവാക്കാന്‍ അവസാന നിമിഷം കാണിച്ച ആവേശം പ്രോത്സാഹനകരമായിരുന്നുവെങ്കില്‍ സമയം വൈകിയിരുന്നുവെന്നാണ് ബിഎംഎ നിലപാട്.

ചര്‍ച്ചകളില്‍ തിരിച്ചെത്തുമെന്ന സൂചന സ്ട്രീറ്റിംഗും മുന്നോട്ട് വെച്ചു. 2026-ല്‍ എന്‍എച്ച്എസില്‍ ഒരു ദിവസം പോലും സമരം നടക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്യും. തുടര്‍ച്ചയായി തടസ്സം സൃഷ്ടിക്കുന്ന ഈ നടപടികള്‍ക്ക് അവസാനം കുറിയ്ക്കാന്‍ പുതുവര്‍ഷത്തില്‍ ബിഎംഎയുമായി ചര്‍ച്ച പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്, സ്ട്രീറ്റിംഗ് പറഞ്ഞു.

ഫ്ലൂ സീസണ്‍ കൊണ്ടുപിടിച്ച് അരങ്ങേറുമ്പോള്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രിയും, ഹെല്‍ത്ത് സെക്രട്ടറിയും മുന്നോട്ട് വെച്ചത്. എന്നിരുന്നാലും അഞ്ച് ദിവസത്തെ പണിമുടക്ക് അവസാനിച്ചപ്പോള്‍ സ്ട്രീറ്റിംഗും, ബിഎംഎയും സ്വരം മയപ്പെടുത്തിയെന്നത് ജനങ്ങളെ സംബന്ധിച്ചും, എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്കും ആശ്വാസമാണ്.

26% ശമ്പളവര്‍ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്കായി ബിഎംഎ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ധന നേടിയ ഡോക്ടര്‍മാര്‍ ഇക്കുറിയും ഭീമന്‍ വര്‍ധനവാണ് ചോദിക്കുന്നത്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions