യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം

ലണ്ടന്‍: ബ്രിട്ടനിലുടനീളമുള്ള കാര്‍ മോഷണം തടയുന്നതിനായി പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷം മുക്കാല്‍ ഭാഗത്തിലധികം കേസുകള്‍ പരിഹരിക്കപ്പെടാതെ പോയതായി പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറിയുടെ വിശകലനപ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 1,21,825 മോട്ടോര്‍ വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇതില്‍ ഏകദേശം 92,958 കേസുകള്‍ പ്രതിയെ തിരിച്ചറിയാതെ അവസാനിപ്പിക്കപ്പെട്ടു.

പരിഹരിക്കപ്പെടാത്ത കേസുകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതം മെട്രോപൊളിറ്റന്‍ പോലീസിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടനില്‍ നടന്ന കാര്‍ മോഷണങ്ങളില്‍ 88.5 ശതമാനവും പരിഹരിക്കപ്പെടാതെ പോയി. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് (84.4%), സൗത്ത് യോര്‍ക്ക്ഷയര്‍ (82.6%), ലണ്ടന്‍ സിറ്റി (81.5%), സസെക്‌സ് (81.1%), വാര്‍വിക്ഷയര്‍ (80.7%) എന്നിവിടങ്ങളിലും ഉയര്‍ന്ന നിരക്കിലാണ് കേസുകള്‍ പരിഹരിക്കപ്പെടാതെ പോകുന്നത്.

ലിബറല്‍ ഡെമോക്രാറ്റുകളുടെ വിശകലനത്തില്‍, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 44 പോലീസ് സേനകളില്‍ 35 എണ്ണത്തിന്റെയും കാര്‍ മോഷണ അന്വേഷണങ്ങളില്‍ 60 ശതമാനത്തിലധികം കേസുകള്‍ പ്രതിയെ തിരിച്ചറിയാതെ അവസാനിച്ചതായി കണ്ടെത്തി.

സംഘടിത കാര്‍ കുറ്റകൃത്യ ശൃംഖലകളെ ലക്ഷ്യമിടുന്നതിനായി നാഷണല്‍ ക്രൈം ഏജന്‍സിയില്‍ പ്രത്യേക ടീം രൂപീകരിക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (ANPR) ക്യാമറകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍, പോലീസ് ഇന്റലിജന്‍സ്, അതിര്‍ത്തി നിയന്ത്രണം എന്നിവയില്‍ നിന്നുള്ള ഡാറ്റ ഉപയോഗപ്പെടുത്താനാണ് നിര്‍ദ്ദേശം.

'കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കാതെ പോകുന്നത് അപമാനകരമാണ്. സമൂഹങ്ങള്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പോലീസ് സേനയ്ക്ക് വര്‍ഷങ്ങളോളം വെട്ടിക്കുറവുകള്‍ വരുത്തി സമൂഹങ്ങളെ വഞ്ചിച്ചു. ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് ഇതിന് കണ്ണടയ്ക്കരുത്,' ലിബറല്‍ ഡെമോക്രാറ്റ് ആഭ്യന്തര വക്താവ് മാക്‌സ് വില്‍ക്കിന്‍സണ്‍ പറഞ്ഞു

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions