ആരോഗ്യം

കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി

എന്‍എച്ച്എസിന് പൊതുവെ രോഗികളുടെ ബാഹുല്യം മൂലം കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. പ്രായമായവര്‍ മാത്രമല്ല കുട്ടികളും കൗമാരക്കാരും എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി ഉയര്‍ത്തുകയാണ്.

കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്‍ടെന്‍ഷന്‍) വര്‍ദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ സ്കൂള്‍ പ്രായക്കാര്‍ക്കിടയിലെ ഹൈപ്പര്‍ടെന്‍ഷന്‍ നിരക്ക് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും, യുകെയില്‍ ഇതുവരെ കുട്ടികള്‍ക്കായി ദേശീയ തലത്തില്‍ രക്തസമ്മര്‍ദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും ആരോഗ്യവിദഗ്ധര്‍ക്ക് കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നില്ല.

കൗമാരത്തില്‍ തന്നെ ഹൈപ്പര്‍ടെന്‍ഷന്‍ കണ്ടെത്തിയാല്‍, ഗൗരവമേറിയ രോഗങ്ങള്‍ തടയാനാകും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടാതെ പോകുന്നത് വൃക്കരോഗം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമിതവണ്ണം, വ്യായാമക്കുറവ്, ഉപ്പുകൂടിയ ഭക്ഷണം, അമിതമായി കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്ന ജീവിതശൈലി എന്നിവയാണ് കുട്ടികളില്‍ രക്തസമ്മര്‍ദ്ദം ഉയരാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ചില കുട്ടികളില്‍ ഹൃദയവും വൃക്കയുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങളും ഇതിന് വഴിയൊരുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതെ തുടര്‍ന്ന് സ്കൂള്‍ തലത്തില്‍ തന്നെ രക്തസമ്മര്‍ദ്ദ പരിശോധന ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രൈമറി സ്കൂള്‍ അവസാനം നടത്തുന്ന ഉയരം -ഭാരം പരിശോധനയ്‌ക്കൊപ്പം രക്തസമ്മര്‍ദ്ദ പരിശോധനയും ഉള്‍പ്പെടുത്തുകയോ, കൗമാരക്കാര്‍ക്കായി പ്രത്യേക എന്‍എച്ച്എസ് ഹെല്‍ത്ത് ചെക്ക് ആരംഭിക്കുകയോ ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഹൈപ്പര്‍ടെന്‍ഷന്‍ യുകെയിലെ അകാല മരണങ്ങള്‍ക്ക് പ്രധാന കാരണമായിരിക്കെ, ചെറുപ്പക്കാരില്‍ തന്നെ രോഗം കണ്ടെത്തി ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിച്ചാല്‍, വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions