യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി; വരും മാസങ്ങളില്‍ മത്സരം കടുക്കും

പുതുവര്‍ഷത്തില്‍ മോര്‍ട്ട്ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി. 2006 ല്‍ മോര്‍ട്ട്ഗേജ് നിരക്ക് കുറയ്ക്കുന്ന ആദ്യത്തെ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകളും ‘ബൈ-ടു-ലെറ്റ്’ ലോണ്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് എച്ച്എസ്ബിസി കുറച്ചത്. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഡിസംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാന്‍ മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും, വരും മാസങ്ങളില്‍ മോര്‍ട്ട്ഗേജ് നിരക്കുകളില്‍ മത്സരം കടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം ഏകദേശം 18 ലക്ഷം വീടുടമകള്‍ മോര്‍ട്ട്ഗേജ് പുതുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജിന്റെ ശരാശരി നിരക്ക് 4.83 ശതമാനവും, ‘ബൈ-ടു-ലെറ്റ്’ മോര്‍ട്ട്ഗേജിന്റെ ശരാശരി 4.7 ശതമാനവുമാണെന്ന് ധനകാര്യ ഡേറ്റാ സ്ഥാപനം മണിഫാക്ട്സ് വ്യക്തമാക്കി. വസന്തകാലത്തിന് മുന്‍പ് 3.5 ശതമാനത്തിനും താഴെയുള്ള ഡീലുകള്‍ പോലും പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക ഉപദേശകര്‍ പറയുന്നു.

ഈ വര്‍ഷം രണ്ട് തവണ കൂടി അടിസ്ഥാന പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എങ്കിലും തീരുമാനങ്ങള്‍ പണപ്പെരുപ്പ നിരക്കും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിട്ടുണ്ട്. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച വേരിയബിള്‍ റേറ്റ് ലോണ്‍ എടുത്തവര്‍ക്ക് മാസതുക കുറയുന്നതായിരിക്കും പ്രധാന ആശ്വാസം. അതേസമയം ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്ഗേജുകളില്‍ കുറവ് പരിമിതമായിരിക്കാമെന്നും, വര്‍ഷാവസാനം വീണ്ടും ബാങ്ക് നിരക്കിനെക്കാള്‍ ഉയര്‍ന്ന നിലയിലേക്കെത്താനിടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഡിസംബറില്‍ വീടുകളുടെ വില പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞതായി നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്തതും ഹൗസിംഗ് വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions