യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം കൂടുതല്‍ ബ്രിട്ടീഷ് പൗരത്വം നേടി ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ സ്വദേശികള്‍

കഴിഞ്ഞ വര്‍ഷം ഇരുനൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം അനുവദിച്ച് ബ്രിട്ടന്‍. നേപ്പാള്‍, നോര്‍ത്ത് കൊറിയ, ഫിജി പോലുള്ള രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കുടിയേറ്റക്കാര്‍ 2025 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേടി.

ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് മാത്രം 55,000 പേരാണ് ബ്രിട്ടീഷ് പൗരന്‍മാരായത്. ഹോര്‍ഷാം, ഡണ്‍സ്‌റ്റേബിള്‍, ക്ലാക്ടണ്‍ പട്ടണങ്ങള്‍ നിറയ്ക്കാന്‍ പാകത്തിന് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൗരത്വം നേടുന്നുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

എന്നാല്‍ ഹോം ഓഫീസ് 'മൃദു' സിറ്റിസണ്‍ഷിപ്പ് സിസ്റ്റം സൂക്ഷിച്ച് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ വില കളയുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ഈജിപ്ഷ്യന്‍ വിമതന്‍ അലാ അബദ് എല്‍ ഫത്തായെ ജയില്‍മോചിതനാക്കി യുകെയില്‍ തിരിച്ചെത്തിച്ച വാര്‍ത്തകള്‍ക്കിടെയാണ് ഈ കണക്കുകളും വരുന്നത്. ജൂതന്‍മാരെയും, പോലീസുകാരെയും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടും ഇയാള്‍ക്ക് 2021-ല്‍ പൗരത്വം നല്‍കുകയായിരുന്നു. വെള്ളക്കാരോടുള്ള വിദ്വേഷവും 44-കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

പൗരത്വം നല്‍കുന്നതില്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന മൃദു നടപടികളാണ് ലോകം ഉപയോഗിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോളിലെ റോബര്‍ട്ട് ബെയ്റ്റിന്റെ വാദം. ഇത് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ വിലയാണ് കളയുന്നത്. ബ്രിട്ടീഷ് രീതികളില്ലാത്ത ആളുകള്‍ക്ക് ഇത് നല്‍കുന്നതാണ് കാരണം, ബെയ്റ്റ്‌സ് ആരോപിക്കുന്നു.

ലേബര്‍ അധികാരത്തിലെത്തിയ ശേഷം 2024-ല്‍ 269,000 പേര്‍ക്കും, 2025-ല്‍ 241,000 പേര്‍ക്കുമാണ് പൗരത്വം നല്‍കിയത്. ഇത് രണ്ടും റെക്കോര്‍ഡാണ്. ബ്രിട്ടീഷ് പൗരത്വം നേടുന്ന കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും, ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിതരാകാനും സാധിക്കും.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions