യു.കെ.വാര്‍ത്തകള്‍

യുകെയില്‍ അശ്ലീല സൈറ്റുകളുടെ അമിത ഉപയോഗം ഗുരുതര പ്രശ്നമാകുന്നു; മുന്നറിയിപ്പുമായി വിദദ്ധര്‍

യുകെയില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ അടങ്ങിയ സൈറ്റുകളുടെ അമിത ഉപയോഗം ഗുരുതര സാമൂഹിക-ആരോഗ്യ പ്രശ്നമായി മാറുന്നതായി വിദദ്ധര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം ഉപയോഗം ഗണ്യമായി വര്‍ധിച്ചതായി യുകെയിലെ തെറാപ്പിസ്റ്റുകളുടെ സംഘടന പറഞ്ഞു. ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി (BACP) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 3,000 കൗണ്‍സിലര്‍മാരില്‍ 53 ശതമാനം പേരും, അശ്ലീല ഉപഭോഗം ജീവിതത്തെ നിയന്ത്രണാതീതമായി ബാധിച്ചതിനെ തുടര്‍ന്ന് സഹായം തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി വ്യക്തമാക്കി.

അമിതമായി അശ്ലീല ഉള്ളടക്കം അടങ്ങിയ കാര്യങ്ങളുടെ ഉപയോഗം മൂലം പഠനം, ജോലി, കുടുംബബന്ധങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ എന്നിവ അവഗണിക്കപ്പെടുന്നതായും ഗുരുതരമായ പ്രശ്നങ്ങള്‍ രൂപപ്പെടുന്നതായും വിദഗ്ധര്‍ പറയുന്നു. ചിലര്‍ ശാരീരിക ലൈംഗിക പ്രശ്നങ്ങളുമായി പോലും ചികിത്സ തേടുന്നുണ്ട്. ഇതില്‍ ചിലരെ എന്‍എച്ച്എസ് ലൈംഗികാരോഗ്യ ക്ലിനിക്കുകള്‍ വഴിയാണ് തെറാപ്പിയിലേക്ക് റഫര്‍ ചെയ്യുന്നത്. അശ്ലീല ലഹരി ഘട്ടംഘട്ടമായി വളരുന്ന ഒരു പ്രശ്നമാണെന്നും, മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായി ഇത് ഉപയോഗിക്കപ്പെടുമ്പോള്‍ പിന്നീട് അതിന് അടിമയായി മാറുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അശ്ലീല ലഹരിയെക്കുറിച്ച് ദേശീയതലത്തിലുള്ള സമഗ്ര നയം അനിവാര്യമാണെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു. എല്ലാ പ്രായവിഭാഗങ്ങളെയും ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ സാമ്പത്തിക - സാമൂഹിക പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തണമെന്നും, യുവാക്കളെ ലക്ഷ്യമിട്ട് ബോധവത്കരണവും ഇടപെടലും ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലജ്ജയും അപമാനബോധവും കാരണം പലരും സഹായം തേടാതെ ഒറ്റപ്പെടുകയാണെന്നും, തുറന്ന ചര്‍ച്ചകളും പിന്തുണാ സംവിധാനങ്ങളും വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ ചികിത്സ തേടാന്‍ മുന്നോട്ട് വരുമെന്നും തെറാപ്പിസ്റ്റുകള്‍ പറയുന്നു.യുവതലമുറയും കൗമാരക്കാരും അശ്‌ളീല സൈറ്റുകളുടെ നീരാളിപ്പിടുത്തത്തിലാണ്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions