യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു; ഹീത്രുവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി

ഗോറെട്ടി കൊടുങ്കാറ്റ് റണ്‍വെകളില്‍ മഞ്ഞ് നിറച്ചതോടെ യുകെയില്‍ രണ്ടാമത്തെ പ്രധാന വിമാനത്താവളമായ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് അടച്ചു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കാറ്റും, ഐസും ഗതാഗതം താറുമാറാക്കി.

ഇന്നലെ ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റ് എത്തിയതോടെ കാലാവസ്ഥ മാറിമറിയുകയാണ് ചെയ്തത്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് കാലാവസ്ഥാ മുന്നറിയിപ്പും ഇതിനിടെ മെറ്റ് ഓഫീസ് പുറപ്പെടുവിച്ചു.

രാത്രി 9.30-ഓടെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് പ്രഖ്യാപിച്ചത്. റണ്‍വെ മഞ്ഞ് മൂടിയതോടെ ഇവിടെ നിന്നുള്ള സര്‍വ്വീസുകള്‍ അസാധ്യമായി. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടും റണ്‍വെ അടച്ചിട്ടുണ്ട്.

അവസാന നിമിഷം വന്ന നടപടിയില്‍ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ രോഷം രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് തീരുമാനം വന്നതെന്നും പരാതിയുണ്ട്. ഹീത്രൂവിലും അനേകരുടെ യാത്രയാണ് മുടങ്ങിയത്.

ഇതിനിടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ എം5-ല്‍ കനത്ത മഞ്ഞുവീഴ്ചയില്‍ ഡ്രൈവര്‍മാര്‍ അഞ്ച് മൈല്‍ ട്രാഫിക് കടക്കാന്‍ പോരാട്ടം നടത്തേണ്ടി വന്നു, മണിക്കൂറുകള്‍ കാലതാമസം നേരിട്ടാണ് ഈ ദൂരം കടക്കാന്‍ കഴിയുന്നത്. മോട്ടോര്‍വെയില്‍ രണ്ട് ലെയിനുകള്‍ ഇവിടെ അടച്ചു.

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മെറ്റ് ഓഫീസ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത് എട്ടാം തവണയാണ് റെഡ് അലേര്‍ട്ട് വരുന്നത്.

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ താമസിക്കുന്നവര്‍ അവരുടെ ടോര്‍ച്ചുകളും ബാറ്ററികളും മൊബൈല്‍ ഫോണുകളുമൊക്കെ ചാര്‍ജ് ചെയ്ത് വയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇയോവിന്‍ കൊടുങ്കാറ്റിന്റെ സമയത്ത് സ്‌കോട്ട്‌ലന്‍ഡില്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു വര്‍ഷത്തോളം കഴിഞ്ഞിട്ടാണ് ഇപ്പോള്‍ യുകെയില്‍ മറ്റൊരു ചുവപ്പ് മുന്നറിയിപ്പ് നിലവില്‍ വരുന്നത്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions