യു.കെ.വാര്‍ത്തകള്‍

ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം

ചില കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് നിയമാനുസൃതം എത്തുന്നവര്‍ക്കും വെല്ലുവിളിയാകുന്നു. കെയര്‍ വര്‍ക്കര്‍ വിസ കുടിയേറ്റക്കാരുടെ ഒഴുക്കിന് തടസം വന്നതോടെ എന്‍എച്ച്എസ് വിസ റൂട്ടില്‍ വ്യാപക ദുരുപയോഗം അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അത് മാന്യമായി എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

കെയര്‍ വര്‍ക്കറായി ബ്രിട്ടനിലെത്തിയ ബംഗ്ലാദേശി പൗരന്‍ ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ കറി വിളമ്പുന്ന വ്യക്തിയായി ചെന്നുപെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. 2023-ല്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ 26-കാരന്‍ ഇജാജ് അബിദ് റെഡ്‌വാന്‍ ഹ്രിദോയ് ചെഷയറിലെ ജുനൂണ്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ജോലി ചെയ്യുന്നതായാണ് ഹോം ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള കാരവാനിലായിരുന്നു ഇയാളുടെ താമസം.

ഹ്രിദോയുടെ വിസ പിന്‍വലിച്ച നടപടി കോടതിയിലെത്തിയെങ്കിലും കേസ് വിജയിച്ചില്ല. ഇതോടെയാണ് ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസ സ്‌കീമുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി ആരോപണം ശക്തമായത്. കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്യാന്‍ ഉദ്ദേശമില്ലാത്ത, ബ്രിട്ടനില്‍ എങ്ങനെയെങ്കില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചവര്‍ ഇത് ചൂഷണം ചെയ്‌തെന്നാണ് എംപിമാര്‍ പരാതിപ്പെടുന്നത്.

2020-ല്‍ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ തുടങ്ങിയ ശേഷം 760,000-ലേറെ വിദേശ പൗരന്‍മാര്‍, ഡിപ്പന്റന്‍ഡ്‌സ് ഉള്‍പ്പെടെ, ഇത് ഉപയോഗിച്ചു. ജൂലൈയില്‍ വിസാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ വിദേശ പൗരന്‍മാര്‍ക്ക് കെയര്‍ വിസ നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. വന്‍തോതില്‍ ഫീസ് വാങ്ങിയ കെയര്‍ വിസ നേടിക്കൊടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ജോലി ലഭിക്കാത്തതും, ചൂഷണത്തിന് ഇരയാക്കുന്നതുമായ നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു നടപടി.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions