യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍

വിന്റര്‍ ദുരിതം എന്‍എച്ച്എസിനെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തി. ഫ്ലൂ സീസണ് അല്‍പ്പം ശമനമായതിന് പിന്നാലെയായിരുന്നു കൊടുംതണുപ്പ് ഉണ്ടായത്. ഇതോടെ രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്തത്.

ഫ്ലൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് ഹെല്‍ത്ത് സര്‍വ്വീസ് സമ്മര്‍ദത്തില്‍ മുങ്ങിയത്. ഇതോടെ നാല് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ ഗുരുതരസ്ഥിതി പ്രഖ്യാപിച്ചിട്ടുണ്ട്. തണുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യം കുറഞ്ഞവരും, പ്രായമായവരും കൂടുതലായി ആശുപത്രി ബെഡുകളിലേക്ക് പ്രവേശിപ്പിക്കപ്പെട്ടത് സ്ഥിതി വഷളാക്കി.

വര്‍ഷത്തിലെ ഈ സമയത്ത് ജീവനക്കാര്‍ക്കിടയിലും രോഗം പടരുകയാണ്. ഇത് ആശുപത്രികള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. റോയല്‍ സറേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, എപ്‌സം & സെന്റ് ഹെലിയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, സറേ & സസെക്‌സ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളില്‍ ഗുരുതരസ്ഥിതി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ തുടര്‍ച്ചയായ സമ്മര്‍ദം മൂലം ക്യൂന്‍ എലിസബത്ത് ദി ക്യൂന്‍ മതര്‍ ഹോസ്പിറ്റലും ഗുരുതരസ്ഥിതി പ്രഖ്യാപിച്ചു. ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ദ്ധിക്കുകയോ, ഇന്‍ഫ്രാസ്ട്രക്ചര്‍ പരാജയപ്പെടുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ഇത് പ്രഖ്യാപിക്കുക.

എ&ഇ അഡ്മിഷന്‍ സങ്കീര്‍ണ്ണമാകുകയും, രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് പ്രശ്‌നമാകുകയും ചെയ്യുന്നതും പ്രതിസന്ധിയിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. ബര്‍മിംഗ്ഹാമിലും, സ്റ്റഫോര്‍ഡ്ഷയറിലും, വെയില്‍സിലെ രണ്ട് ഇടങ്ങളിലും ട്രസ്റ്റുകള്‍ കനത്ത സമ്മര്‍ദത്തെ അഭിമുഖീകരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. നോറോവൈറസ് കേസുകളാണ് ഇവിടെ രോഗികളുടെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നത്.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions