യു.കെ.വാര്‍ത്തകള്‍

ജീവിതചെലവ്, സുരക്ഷ ഭീഷണി; ഓരോ 75 സെക്കന്റിലും ഒരാള്‍ വീതം ലണ്ടന്‍ വിടുന്നു



ബ്രിട്ടീഷ് തലസ്ഥാനം മാറുകയാണ്. ഒരു കാലത്ത് ലോകമാകമാനമുള്ള ആളുകളുടെ സ്വപ്ന നഗരിയായിരുന്നു ലണ്ടന്‍. എന്നാല്‍ ഇന്ന്ഒരോ 75 സെക്കന്‍ഡിലും ഒരാള്‍ വീതം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറ്റുന്നു എന്നാണ് ഡെയിലി മെയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024ല്‍ 4,15,000 പേരാണ് തലസ്ഥാന നഗരം വിട്ട് മറ്റ് കൗണ്ടികളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഒക്കെ കുടിയേറിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ലണ്ടനിലേക്ക് പുതിയതായി കടന്നുവന്ന 2,87,000 പേരില്‍ 1,28,000 പേര്‍ കുടിയേറ്റക്കാരായിരുന്നു.

വീടുകളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിച്ചതോടെ യുവാക്കളാണ് കൂടുതലും കുടുംബവുമായി ലണ്ടന്‍ വിട്ട് പോകുന്നതെന്ന് ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. അതോടൊപ്പം, കുതിച്ചുയരുന്ന കുറ്റകൃത്യ നിരക്കുകളും ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ അനുവദിച്ചത് മേയര്‍ സാദിഖ് ഖാനാണെന്ന്, റിഫോം യു കെയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ലൈല കണ്ണിംഗ്ഹാം ആരോപിക്കുന്നു. ക്രിമിനലുകളുടെ പിടിയില്‍ നിന്നും നഗരം തിരിച്ചു പിടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു.

ലണ്ടന്‍ സുരക്ഷിതമല്ലെന്ന കാരണത്താല്‍, യുവാക്കള്‍ കൂട്ടമായി നഗരം വിടുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ മേയറായാല്‍, മെറ്റ് പോലീസ് കൈകാര്യം ചെയ്യുക ഗ്രൂമിംഗ് ഗ്യാംഗുകളെയും യഥാര്‍ത്ഥ ക്രിമിനലുകളെയും ആയിരിക്കുമെന്നും, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ചെയ്യുന്നവരെയായിരിക്കില്ലെന്നും ലൈല കണ്ണിംഗ്ഹാം വ്യക്തമാക്കുന്നു. ഫോട്ടോ എടുക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ മാത്രമായി നടക്കുന്ന ഒരു മേയര്‍ ദീര്‍ഘകാലം ഭരിച്ചതാണ് നഗരം തകരാന്‍ ഇടയാക്കിയതെന്നും അവര്‍ പറയുന്നു.

ഏറ്റവും അധികം ആളുകള്‍ വിട്ടുപോയത് ന്യൂഹാമില്‍ നിന്നാണ്. ഇവിടേക്ക് വന്നവരേക്കാള്‍, 15,000 പേരാണ് അധികമായി ഇവിടം വിട്ടുപോയത്. ലണ്ടന്‍ മൊത്തമായി പരിഗണിച്ചാല്‍ ഇവിടേക്ക് വന്നവരേക്കാള്‍ 1,28,200 പേരാണ് ഇവിടം വിട്ടു പോയത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഈ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം 2023ലും 2021ലും മാത്രമാണ് ഇതിനേക്കാള്‍ അധികം പേര്‍ നഗരം വിട്ട് പോയിട്ടുള്ളത്. ബര്‍മിംഗ്ഹാം, ലീഡ്‌സ്, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളുടെ വളര്‍ച്ചയും ഇക്കാര്യത്തില്‍ ലണ്ടന് ഒരു പ്രതികൂല ഘടകമായിട്ടുണ്ട്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions