യു.കെ.വാര്‍ത്തകള്‍

സോളാര്‍ വരുമാനവും ഇനി നികുതിയില്‍: സെല്‍ഫ് അസസ്മെന്റ് കൊടുത്തില്ലെങ്കില്‍ 100 പൗണ്ട് പിഴ

54,000-ത്തിലധികം വീടുകള്‍ക്ക് ഈ ജനുവരിയില്‍ എച്ച് എം ആര്‍ സിയുടെ 100 പൗണ്ട് പിഴ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. റൂഫ്‌ടോപ്പ് സോളാര്‍ പാനലുകളുള്ള വീടുകളാണ് പിഴ കൊടുക്കേണ്ടിവരുക. ഉപയോഗിക്കാത്ത വൈദ്യുതി നാഷണല്‍ ഗ്രിഡിലേക്ക് വിറ്റ് ലഭിക്കുന്ന വരുമാനം പലരും നികുതി യോഗ്യമാണെന്ന് അറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ജനുവരി 31 നകം സെല്‍ഫ് അസസ്മെന്റ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക്, നികുതി കുടിശ്ശിക ഇല്ലെങ്കിലും, പിഴ ബാധകമാകും.

സ്മാര്‍ട്ട് എക്സ്പോര്‍ട്ട് ഗ്യാരന്റി (എസ്‌ഇജി) പദ്ധതിയിലൂടെ സോളാര്‍ പാനല്‍ ഉടമകള്‍ക്ക് വര്‍ഷം ശരാശരി 300 പൗണ്ട് വരെ വരുമാനം ലഭിക്കുന്നുണ്ട്. 2025-ല്‍ റെക്കോര്‍ഡ് ഇന്‍സ്റ്റലേഷനുകള്‍ നടന്നതോടെ യുകെയില്‍ ഇപ്പോള്‍ ഏകദേശം 16 ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വരുമാനം ഫ്രീലാന്‍സ് ജോലി, ചെറിയ ബിസിനസ് മുതലായ മറ്റ് വരുമാനങ്ങളുമായി ചേര്‍ന്നാല്‍ എച്ച് എം ആര്‍ സിയുടെ 1,000 ടാക്‌സ്-ഫ്രീ ട്രേഡിംഗ് അലവന്‍സ് കടക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഏകദേശം 6 ലക്ഷം സോളാര്‍ ഉടമകള്‍ക്ക് ഇത് ബാധകമാകുമെന്നാണ് വിവരം.

1,000 പൗണ്ട് പരിധി കടന്നാല്‍ സെല്‍ഫ് അസസ്മെന്റിന് രജിസ്റ്റര്‍ ചെയ്ത് വരുമാനം പ്രഖ്യാപിക്കുക നിയമപരമായ ബാധ്യതയാണ്. ഓരോ വര്‍ഷവും ഏകദേശം 9 ശതമാനം പേര്‍ റിട്ടേണ്‍ വൈകിപ്പിക്കുന്നതിനാല്‍ പിഴയുടെ പരിധിയില്‍ വരുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ ഊര്‍ജ ചെലവുകളും കുടുംബ ബജറ്റുകളും സമ്മര്‍ദ്ദത്തിലായിരിക്കുന്ന സാഹചര്യത്തില്‍, എസ് ഇ ജി വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ 100 പൗണ്ട് പിഴയായി പോകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു .

അതിനാല്‍, 2024 ഏപ്രില്‍ മുതല്‍ 2025 ഏപ്രില്‍ വരെ ലഭിച്ച അധിക വരുമാനം പരിശോധിച്ച്, എനര്‍ജി സപ്ലയര്‍ സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ച്, സമയത്തിനകം റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് എച്ച് എം ആര്‍ സിയും നികുതി വിദഗ്ധരും നിര്‍ദേശിക്കുന്നു.

  • കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ രാജിസമ്മര്‍ദം ശക്തം
  • കാന്‍സറിനോട് പോരാടി മരണമടഞ്ഞ ടിന്റു മാത്യുവിന് പ്രിയപ്പെട്ടവര്‍ വിടയേകും
  • യുദ്ധം ഉടനെ അവസാനിച്ചാലും ബ്രിട്ടന് സാമ്പത്തിക ആഘാതം; ഓരോ കുടുംബത്തിനും ശരാശരി 730 പൗണ്ടിന്റെ അധിക ഭാരം!
  • മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • എമര്‍ജന്‍സി ചികിത്സയ്ക്ക് രോഗികള്‍ കാത്തിരുന്നത് മൂന്ന് ദിവസം! ഇംഗ്ലണ്ടിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ദുരവസ്ഥ
  • 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകവലി നിരോധനം; ടുബാക്കോ ആന്‍ഡ് വേപ്പ്‌സ് ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
  • സാമ്പത്തിക സമ്മര്‍ദ്ദം: വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ മടിച്ചു യുവ ജനത
  • ഇറാന്‍ യുദ്ധം: യുകെയില്‍ രണ്ടര ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകും!
  • പുതിയ വാടക നിയമം മെയ് 1ന് നിലവില്‍ വരും; വാടകക്കാരെ ഒഴിപ്പിക്കാന്‍ തിരക്കിട്ട ശ്രമം
  • ഇംഗ്ലണ്ടില്‍ ഓരോ മാസവും മൂന്ന് കുട്ടികള്‍ വീതം കുത്തേറ്റ് മരിക്കുന്നു! ശരാശരി പ്രായം 14
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions