യു.കെ.വാര്‍ത്തകള്‍

മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാനും റിഫോം യുകെയില്‍; ആരെല്ലാം ചാടുമെന്ന ആശങ്കയില്‍ ടോറി ക്യാമ്പ്

യുകെയില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്കും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന റിഫോം യുകെ പാര്‍ട്ടിയിലേക്ക് ടോറി പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ ചാട്ടം തുടരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ഹോം സെക്രട്ടറിയുമായ സുവെല്ലാ ബ്രാവര്‍മാനാണു ഏറ്റവും ഒടുവിലായി ചാടിയത് . കടുത്ത ഇമിഗ്രേഷന്‍ വിരോധിയായ ബ്രാവര്‍മാനെ നിഗല്‍ ഫരാഗ് നാടകീയമായാണ് സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മധ്യനിലപാടുകാരുടെ പിടിയില്‍ അകപ്പെട്ട് കഴിഞ്ഞെന്നും, കെമി ബാഡെനോക് തന്നെ ഒതുക്കിയെന്നും റിഫോം വേദിയിലെത്തിയ 45-കാരിയായ സുവെല്ലാ പ്രതികരിച്ചു. പൊതുമുഖത്ത് കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ എടുക്കുമ്പോള്‍ വലതുപക്ഷ അജണ്ട നടപ്പാക്കാന്‍ വാതിലുകള്‍ക്ക് അപ്പുറം ആരും പിന്തുണച്ചിരുന്നില്ലെന്ന് ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ അഭയമില്ലാത്ത അവസ്ഥയാണ് താന്‍ നേരിട്ടതെന്നും ബ്രാവര്‍മാന്‍ വെളിപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ ഒരു സോഷ്യല്‍ ഡെമോക്രാറ്റ്, ഇടത് ചായ്‌വുള്ള പാര്‍ട്ടിയായി മാറിയത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോബര്‍ട്ട് ജെന്റിക്ക് റിഫോമിലേക്ക് ചാടി ഒരാഴ്ച പിന്നിടുമ്പോഴാണ് ബ്രാവര്‍മാന്റെ വരവ്. അതേസമയം ബ്രാവര്‍മാന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, സന്തോഷമില്ലാത്ത അവസ്ഥയാണെന്നും പ്രഖ്യാപിച്ച ശേഷം ഈ പ്രസ്താവന തിരുത്താന്‍ ടോറികള്‍ നിര്‍ബന്ധിതമായിരുന്നു.

25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തി. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചാന്‍സലര്‍ നദീം സഹാവിയും റിഫോമില്‍ എത്തിയിരുന്നു.

  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  • എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
  • യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
  • ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions