യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഏഴു ലക്ഷം ബിരുദ ധാരികള്‍ ജോലിയില്ലാതെ ക്ഷേമ ബെനിഫിറ്റുകളെ ആശ്രയിക്കുന്നു

യുകെയില്‍ ഏഴു ലക്ഷത്തോളം ബിരുദ ധാരികള്‍ ജോലിയില്ലാതെ ക്ഷേമ ബെനിഫിറ്റുകളെ ആശ്രയിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കണ്‍സര്‍വേറ്റിവ് എംപി സര്‍ ഐയിന്‍ ഡങ്കന്‍ സ്മിത്ത് സ്ഥാപിച്ച സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നടത്തിയ പഠനത്തില്‍ 2024 ല്‍ 16മുതല്‍ 64 വയസുവരെ 7.07 ലക്ഷത്തിലേറെ ബിരുദ ധാരികള്‍ സര്‍ക്കാര്‍ ബെനഫിറ്റുകള്‍ സ്വീകരിക്കുന്നതായി കണ്ടെത്തി. ഇത് 2019നേക്കാള്‍ 46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നാലു ലക്ഷം പേര്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സ്വീകരിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ച ബിരുദ ധാരികളുടെ എണ്ണം 2.4 ലക്ഷമാണ്. 2019 ല്‍ ഇത് 1.7 ലക്ഷമായിരുന്നു. കോവിഡിന് ശേഷം ഇരട്ടിയിലേറെയായി. 30 വയസ്സിന് താഴെയുള്ള 1.1 ലക്ഷം ബിരുദ ധാരികള്‍ ജോലിയില്ലാതെ കുറഞ്ഞത് ഒരു ബെനിഫിറ്റെങ്കിലും സ്വീകരിന്നുണ്ട്.

2024 ലെ കണക്കില്‍ ജോലി ചെയ്യാവുന്ന പ്രായത്തിലുള്ള ബിരുദ ധാരികളുടെ 88 ശതമാനം പേര്‍ തൊഴില്‍ രംഗത്തുണ്ടായിരുന്നുവെന്നും ബിരുദമില്ലാത്തവരില്‍ ഇത് 68 ശതമാനം മാത്രമാണെന്നും കണക്കുകള്‍ പറയുന്നു. വിദ്യാഭ്യാസ സംവിധാനം സര്‍വകലാശാലയിലെ പഠനത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് ദോഷകരമാണ്. തൊഴില്‍ പരിശീലനവും വേണമെന്ന് സര്‍ ഐയിന്‍ ഡങ്കന്‍ സ്മിത്ത് പറഞ്ഞു.

യുവാക്കളെ തൊഴില്‍ രംഗത്തേക്ക് എത്തിക്കാന്‍ 1.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം ഉണ്ടാകുമെന്നും ജോബ്‌സ് ഗ്യാരണ്ടി പദ്ധതിയിലൂടെ കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  • എന്‍എച്ച്എസ് മറ്റേണിറ്റി, നിയോനേറ്റല്‍ കെയര്‍ മെച്ചപ്പെടുത്താന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സ്
  • കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍
  • വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും കുറയ്ക്കാനുള്ള മന്ത്രിമാരുടെ പദ്ധതിയ്‌ക്കെതിരെ എംപിമാര്‍
  • എന്‍എച്ച്എസിലെ കാത്തിരിപ്പ്; സ്വകാര്യ ചികിത്സയ്ക്ക് ചാകര; സാധാരണക്കാര്‍ക്ക് ചികിത്സയില്ല!
  • യുകെയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ബെനഫിറ്റ് ക്ലെയിം റെക്കോര്‍ഡില്‍
  • ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ തിരിച്ചടി നേരിട്ടാല്‍ സ്റ്റാര്‍മര്‍ വിഴും!; കസേര പിടിക്കാന്‍ ഫോറിന്‍ സെക്രട്ടറി
  • ഡല്‍ഹി മെട്രോ എത്ര ഭേദം; ലണ്ടനിലെ പൊതുഗതാഗതത്തിലെ വൃത്തിയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യുവതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions